കശ്മീരിൽ സുരക്ഷസേനയും വിദ്യാർഥികളും ഏറ്റുമുട്ടി
text_fieldsശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമയിൽ വിദ്യാർഥികൾക്കുനേരെ അക്രമം അഴിച്ചുവിട്ട സുരക്ഷസേനക്കെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾ ഏറ്റുമുട്ടലിൽ കലാശിച്ചു. വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. താഴ്വരയിലെ ബിരുദ കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർഥികളാണ് പ്രതിഷേധത്തിനിറങ്ങിയത്. റാലി നടത്താൻ ശ്രമിച്ച വിദ്യാർഥികളെ സുരക്ഷസേന തടഞ്ഞത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ലാൽചൗക്കിൽ ഉൾപ്പെടെ ജനജീവിതം സ്തംഭിച്ചു.
പുൽവാമ സംഭവത്തിൽ പ്രതിഷേധിച്ച് ലാൽചൗക്കിലെ ശ്രീപ്രതാപ് കോളജിന് സമീപം വിദ്യാർഥികൾ റാലി നടത്തിയതാണ് സംഭവങ്ങളുടെ തുടക്കം. റാലിക്കിടെ വിദ്യാർഥികളും സുരക്ഷസേനയും ഏറ്റുമുട്ടി. കല്ലെറിഞ്ഞ വിദ്യാർഥികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു.
ഇതേതുടർന്ന് പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറുകയായിരുന്നു. ഗന്ദർബാൽ, ബാരാമുല്ല, ഷോപിയാൻ, പുൽവാമ ജില്ലകളിലെ കോളജുകളിൽ പ്രകടനങ്ങൾ നടന്നു. സുരക്ഷസേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.