കശ്മീർ: ചൈനയുടെ മധ്യസ്ഥത നിർദേശം ഇന്ത്യ തള്ളി
text_fieldsന്യൂഡൽഹി: ഇന്ത്യയും പാകിസ്താനുമായി കശ്മീർ വിഷയത്തിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കുന്നതിന് മധ്യസ്ഥനാകാമെന്ന ചൈനയുടെ നിലപാട് കേന്ദ്രസർക്കാർ തള്ളി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി തർക്കത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നും അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതിനിടെ, സിക്കിമിനോടു ചേർന്ന അതിർത്തിയിലെ ഇന്ത്യ-ചൈന ഉരസൽ, അമർനാഥ് യാത്രികർക്കു നേരെയുണ്ടായ ഭീകരാക്രമണം അടക്കമുള്ള കശ്മീർ സ്ഥിതി എന്നിവയെക്കുറിച്ച് ധരിപ്പിക്കാൻ സർക്കാർ വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിച്ചു. പാർലമെൻറിെൻറ വർഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേയാണ്, പ്രതിപക്ഷ വിമർശനം മുൻനിർത്തിയുള്ള നടപടി.
ആഭ്യന്തര മന്ത്രി രാജ്നാഥ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവർ വിവിധ കക്ഷി നേതാക്കളോട് സാഹചര്യങ്ങൾ വിശദീകരിക്കും. പാകിസ്താെൻറ ഭാഗത്തുനിന്നും ചൈനയുടെ ഭാഗത്തുനിന്നും രാജ്യത്തിനുനേരെ ഉയരുന്ന വെല്ലുവിളികൾ നേരിടുന്നതിൽ വിവിധ പാർട്ടികളുടെ സഹകരണം തേടുകയും രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുകയുമാണ് സർക്കാർ ലക്ഷ്യം. ക്ഷണം കിട്ടിയതായി കോൺഗ്രസ്, ഇടതുപാർട്ടികൾ, തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. യോഗം നടന്നേക്കാമെന്നാണ് വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്ലെ പറഞ്ഞത്. പാർലമെൻറ് ചേരുന്നതിന് തൊട്ടുമുമ്പു മാത്രം യോഗം വിളിക്കുന്നതിനാൽ പ്രതിപക്ഷ പാർട്ടികൾ പൂർണമായി സഹകരിക്കുമെന്ന് ഉറപ്പില്ലാത്തതാണ് പശ്ചാത്തലം.
ഇന്ത്യയും ചൈനയുമായുള്ള സംഘർഷം വർധിക്കുേമ്പാൾ, അത് എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നുവെന്നതിന് വ്യക്തത വരുത്താത്ത സർക്കാർ നിലപാട് പ്രതിപക്ഷ വിമർശനം നേരിടുകയാണ്. അമർനാഥ് തീർഥാടകർക്കു നേരെ നടന്ന ഭീകരാക്രമണം സുരക്ഷ പിഴവായും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. അതിെൻറ സൂത്രധാരന്മാരെ പിടികൂടാൻ കഴിഞ്ഞിട്ടുമില്ല. ഒരു മാസമായി സിക്കിമിനോട് ചേർന്ന അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്നു. ഇന്ത്യ ദോക ലാമിൽനിന്ന് പിന്മാറാതെ നയതന്ത്ര ചർച്ച സാധ്യമല്ലെന്ന നിലപാടിലാണ് ചൈന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.