നൂറിലേറെ േപർ അറസ്റ്റിൽ
text_fieldsജമ്മു: ടെലിഫോണ്‍, ഇൻറര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ച് വാർത്തവിനിമയ ബന്ധം പൂർണമാ യും നിലച്ച കശ്മീരിൽ സ്ഥിതി ശാന്തമെന്ന് സർക്കാർ. രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമായ നൂറിലേറെ േപരെ അറസ്റ്റ് ചെയ്യുകയോ കരുതൽ തടങ്കലിൽ വെക്കുകയോ ചെയ്തശേഷമാണിത്. അതേസമയം, ആരെയൊക്കെയാണ് അറസ്റ്റ് ചെയ്തതെന്ന വിവരം ഭരണകൂടം പുറത്തുവിട്ടില്ല. സ്വസ്ഥതക്കും സമാധാനത്തിനും ഭംഗം വരുത്തുമെന്ന് കരുതുന്നവരെയാണ് സുരക്ഷസേന അറസ്റ്റ് ചെയ്തിരിക്കുന്നതത്രേ.
അതേസമയം, നിരോധനാജ്ഞ ലംഘിച്ച പ്രതിഷേധക്കാരന് മരിച്ചതായി പൊലീസ് പറഞ്ഞു. പൊലീസിനു നേര്‍ക്ക് തിരിഞ്ഞ പ്രതിഷേധക്കാരില്‍ ഒരാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഝലം നദിയില്‍ ചാടുകയായിരുന്നു എന്നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. അതേസമയം, മരിച്ച ഉസൈബ് അൽതാഫ് എന്ന 17കാരെൻറ ശരീരത്തിൽ 13 െപല്ലറ്റുകൾ തുളച്ചുകയറിയ പരിക്കുകൾ ഉള്ളതായി ആശുപത്രി വക്താക്കളെ ഉദ്ധരിച്ച് ഹഫ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളെ സൈനികർ വളഞ്ഞപ്പോൾ ഒാടിക്കയറിയ പാലത്തിൽനിന്നാണ് ഉസൈബ് നദിയിൽചാടിയെതന്ന് പിതാവ് മുഹമ്മദ് അൽതാഫ് മറാസി പറഞ്ഞു. നീന്തലറിയാത്ത അൽതാഫ് 20മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്നെന്നും പിതാവ് അറിയിച്ചു.
വെടിേയറ്റ പാടുകളും മറ്റുമായി ആറുപേർക്ക് പരിക്കുമുള്ളതായി പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട പ്രതിഷേധമാണ് നടക്കുന്നതെന്ന വാദത്തോടെയാണ് പൊലീസ് ഇക്കാര്യം പുറത്തുവിട്ടത്. കല്ലേറ് അടക്കമുള്ള അനിഷ്ട സംഭവങ്ങൾ നടക്കുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, അപൂർവ സംഭവമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. ജമ്മു-കശ്മീർ വിഭജനത്തിന് ലോക്സഭ കൂടി അനുവാദം നൽകിയശേഷമുള്ള വിലയിരുത്തലാണിത്.
വിവര വിനിമയ നിയന്ത്രണവും മറ്റു വിലക്കുകളും തുടരുകയാണ്. ടെലിഫോൺ ലാൻഡ് ലൈൻ പോലും വിച്ഛേദിച്ചിരിക്കുന്നു. ശ്രീനഗറിലെ ചില വ്യാപാരസ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. നാലാൾ കൂടിനിൽക്കുന്നതിനുപോലും നിരോധനമുള്ളതിനാൽ ആശ്വാസകരമാണ് സാഹചര്യം എന്നാണ് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥെൻറ വിലയിരുത്തൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.