Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ഭാഗമായിട്ട് 70 വർഷം: കശ്മീരിൽ ജനജീവിതം സ്തംഭിച്ചു

text_fields
bookmark_border
ഇന്ത്യയുടെ ഭാഗമായിട്ട് 70 വർഷം: കശ്മീരിൽ ജനജീവിതം സ്തംഭിച്ചു
cancel

ശ്രീനഗർ: ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമായതിെൻറ 70ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വൻ സുരക്ഷ. ജമ്മു-കശ്മീർ ഇന്ത്യയുടെ ഭാഗമായത് ഒൗദ്യോഗികമായി ആഘോഷിക്കുേമ്പാൾ, വെള്ളിയാഴ്ച വിഘടനവാദി സംഘടനകളുടെ ആഹ്വാനപ്രകാരമുള്ള കരിദിനാചരണത്തിൽ ജനജീവിതം സ്തംഭിച്ചു. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവരാണ് കരിദിനാചരണത്തിന് ആഹ്വാനം ചെയ്തത്. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും മറ്റും അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല. അതേസമയം, എല്ലാ വർഷവും ശീതകാലത്ത് ചെയ്യുന്നതുപോലെ സംസ്ഥാന തലസ്ഥാനം ശ്രീനഗറിൽനിന്ന് ജമ്മുവിലേക്ക് മാറ്റുന്നത് സംബന്ധിച്ച നടപടികൾക്ക് സർക്കാർ ഒാഫിസുകൾ അടച്ചിട്ടിരിക്കുകയാണ്. നവംബർ ആറിനാണ് ജമ്മുവിൽ ഒാഫിസുകൾ തുറക്കുക. 

കരിദിനാചരണം കാരണം പൊതുജനങ്ങളുടെ നീക്കത്തിന് അധികൃതർ നിയന്ത്രണമേർപെടുത്തിയിരുന്നു. ശ്രീനഗർ സെൻട്രൽ മസ്ജിദിൽ തുടർച്ചയായി ആറാമത്തെ വെള്ളിയാഴ്ചയും ജുമുഅ അനുവദിച്ചില്ല. ഇവിടെ ഖുതുബ (ജുമുഅ പ്രഭാഷണം) നടത്തുന്ന മിർവായിസ് ഉമർ ഫാറൂഖിനെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല.  1947ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ നാട്ടുരാജ്യമായ കശ്മീർ ഭരിച്ചിരുന്ന മഹാരാജ ഹരിസിങ് ഇന്ത്യൻ യൂനിയനിൽ ചേരാതെ വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹം തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിനിടെ 1947 ഒക്ടോബർ 22ന് പാകിസ്താൻ കശ്മീരിെൻറ വടക്കുഭാഗം കൈയേറി.

സ്വന്തമായി നല്ലൊരു സൈന്യമില്ലാത്ത ആശങ്കയിലായ ഹരിസിങ് ഇന്ത്യയോട് സഹായാഭ്യർഥന നടത്തുകയും ശൈഖ് അബ്ദുല്ലയെ ഡൽഹിയിലേക്ക് അയക്കുകയും ചെയ്തു. തുടർന്ന് 1947 ഒക്ടോബർ 27ന് ഇന്ത്യൻ യൂനിയനും ഹരിസിങ്ങും ധാരണപത്രം ഒപ്പിടുകയായിരുന്നു. 1947 ഒക്ടോബർ 27ന് പാക് സൈന്യത്തെ തുരത്താൻ ഒന്നാം സിഖ് റജിമെൻറ് ഇവിെട എത്തിയതിെൻറ വാർഷികം ഇന്ത്യൻ സൈന്യം ‘ഇൻഫൻട്രി ദിനം’ ആയാണ് ആഘോഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam news
News Summary - Kashmire - India News
Next Story