Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'98 ശതമാനം മണ്ണ്...

'98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല'; അർജുനായുള്ള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്

text_fields
bookmark_border
98 ശതമാനം മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അർജുനായുള്ള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്
cancel

ഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഗംഗാവാലി പുഴയിലേക്ക്.

ദേശീയപാതയിലെ 98 ശതമാനം മണ്ണ് നീക്കിയെന്നും ഇതുവരെ ലോറി കണ്ടെത്താനായില്ലെന്നും കർണാടക സർക്കാർ വ്യക്തമാക്കി. ജി.പി.എസ് സിഗ്നൽ ട്രാക്ക് ചെയ്ത സ്ഥാനത്ത് ലോറിയില്ലെന്നും കർണാടക മന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് നേരെ പുഴയിലേക്കാണ് ഒഴുകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. രണ്ടു കർണാടക സ്വദേശികളെയും കാണാതായിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ സൈന്യം രംഗത്തിറങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്‍റെ നേതൃത്വത്തിൽ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.

രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാമെന്നായിരുന്നു പ്രതീക്ഷ.

വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സർക്കാർ വിശദീകരണം. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.

കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArjunAngola LandslideGangavalli River
News Summary - Landslides in Angola; Search for Arjun to Gangavali river
Next Story