പോക്സോ കേസിൽ 17ാം ദിവസം പ്രതിക്ക് ജീവപര്യന്തം
text_fieldsജയ്പുർ: നാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 17 ദിവസത്തിനുള്ളിൽ പോക്സോ പ്രത്യേക കോടതിയുടെ വിധി. രാജസ്ഥാനിലെ ചുരു ജില്ലയിൽ നടന്ന സംഭവത്തിൽ 21കാരനായ ദയാറാം മെഗ്വലിനെയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. രാജ്യംകണ്ട അതിവേഗ കുറ്റകുറ്റവിചാരണകളിലൊന്നാണ് ഇത്.
നവംബർ 30നാണ് ദയാറാം ബാലികയെ പീഡിപ്പിച്ചത്. പിറ്റേദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് പോക്േസാ നിയമപ്രകാരം ജയിലിലടച്ചു. ഡിസംബർ ഏഴിന് കുറ്റപത്രം സമർപ്പിച്ചു. മിന്നൽ വേഗത്തിൽ നടന്ന വിചാരണയിൽ ശാസ്ത്രീയ തെളിവ് പരിശോധനയും പ്രതിയുടെ കുറ്റസമ്മതവുമാണ് നിർണായകമായതെന്ന് ചുരു എസ്.പി. തേജസ്വിനി ഗൗതം പറഞ്ഞു. പ്രതിയുടെ അച്ഛനും നേരത്തേ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്ന് എസ്.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.