Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീതി നിഴൽവിരിച്ച ...

ഭീതി നിഴൽവിരിച്ച അതിർത്തി ഗ്രാമങ്ങൾ

text_fields
bookmark_border
ഭീതി നിഴൽവിരിച്ച  അതിർത്തി ഗ്രാമങ്ങൾ
cancel

ലാം (രജൗറി): ജമ്മു-കശ്മിരിൽ പാക് ഭാഗത്തുനിന്ന് തുടരുന്ന ഷെല്ലാക്രമണവും വ്യോമാക ്രമണം ഉണ്ടാകുമെന്ന ആശങ്കയും നിയന്ത്രണരേഖയോട് ചേർന്ന ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇവിടങ്ങളിൽ വിഭ്രാന്തി പടരുകയാണ്.

നാട്ടുകാർ പലരും താമസംഒഴിഞ്ഞു. നിയന്ത്രണരേഖ യിൽ നിന്ന് 200 മീറ്റർ മാത്രം ദൂരത്ത് താമസിച്ചിരുന്ന ഷഖീ മുഹമ്മദ് നാലുദിവസമായി വീട ്ടിൽ അന്തിയുറങ്ങുന്നില്ല. യുദ്ധഭീതി ഉയർന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ നിന്ന് പലായനം ചെയ്തു.

ഷെല്ലാക്രമണം രൂക്ഷമാണെന്ന് അതിർത്തിപ്രദേങ്ങളിൽ കഴി യുന്നവർ പറഞ്ഞു. എപ്പോഴാണ് ഇൗ മോർട്ടാറുകൾ ഞങ്ങളെ കൊല്ലുകയെന്നറിയില്ല -ഷഖീ പറഞ്ഞു. എല്ലാ രാത്രിയും മോർട്ടാർ ഷെല്ലുകൾ പതിക്കുന്നുണ്ട്.

കൃഷ്ണഘാട്ടി, ബാലാകോട്ട്, ഖാരി ഖർമാര, മാൻകോട്ട്, ഝാർകുണ്ഡ്, കാലാൽ, കൽസിയാൻ, ലാം, ഝാൻഗർ, പല്ലൻവാല, ലാലീലി തുടങ്ങിയ പ്രദേശങ്ങൾ യുദ്ധഭീതിയിലാണ് കഴിയുന്നത്. പാകിസ്താൻ സൈന്യം ഇൗ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് തുടർച്ചയായി ഷെൽ വർഷിക്കുന്നത്. ചെറിയ തോക്കുകൾ ഉപയോഗിച്ചുള്ള വെടിവെപ്പും തുടരുന്നു.

പലരും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ലാം പ്രദേശത്ത് കഴിയുന്ന നസീബ് സിങ്ങും ഭീതിയെക്കുറിച്ചാണ് പറഞ്ഞത്. കുടുംബാംഗങ്ങൾ ഇവിടെനിന്ന് പോയി. കന്നുകാലികൾ മാത്രമാണ് അവശേഷിക്കുന്നത്. പാക് ഭാഗത്തുനിന്നുള്ള വെടിവെപ്പ് കാരണം അതിനും കഴിയുന്നില്ല.

‘‘യുദ്ധം ഉണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. പാക് പോർവിമാനങ്ങളുടെ ഭീഷണി നിലനിൽക്കുന്നു. ജനങ്ങൾ കടുത്ത ആശങ്കയിലാണ് കഴിയുന്നത്’’ -നസീബ് പറഞ്ഞു.
പൂഞ്ച് ജില്ലയിലെ അതിർത്തിഗ്രാമത്തിൽ കഴിഞ്ഞദിവസം പാക് ഷെല്ലാക്രമണത്തിൽ രണ്ട് വീടുകൾ തകർന്നതായി മാൻകോട് സ്വദേശി ചൗധരി ഹുസൈൻ ദിൻ പറഞ്ഞു. സംഘർഷം ഒഴിവായി സമാധാനമാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്.

‘ഒാരോ ദിവസവും ഭയത്തിലും ഭീകരതയിലും ഞങ്ങൾ മരിക്കുകയാണ്. കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല -ദിൻ പറഞ്ഞു. 2003 മുതൽ 2009 വരെ സമാധാനം നിലനിന്ന പ്രദേശങ്ങളാണിത്. എന്നാൽ, പിന്നീട് സമാധാനം നഷ്ടമായി. നിരവധി തവണയാണ് പാകിസ്താൻ െവടിനിർത്തൽ ലംഘിക്കുന്നത്. ഇതേത്തുടർന്ന് നരകതുല്യമായ സാഹചര്യമാണിവിടെ -പ്രദേശവാസിയായ മേൻധർ പറയുന്നു.

പാക് ആക്രമണത്തിൽ നിരപരാധികളാണ് ദുരിതം പേറുന്നത്. ഇതിനെന്താണ് പരിഹാരം -70 വയസ്സുള്ള ബീര ദേവി ചോദിക്കുന്നു. 1965 ലും 1971ലും യുദ്ധം കണ്ടതാണ് അവർ. എപ്പോഴും സാധാരണക്കാർക്കു നേെരയാണ് പാക് ക്രൂരത അരങ്ങേറുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirmalayalam newsLoC villagers
News Summary - LoC villagers on India-India News
Next Story