മതം മാറണമെന്ന് പാസ്പോർട്ട് ഒാഫീസർ; മിശ്രവിവാഹിതരായ ദമ്പതികൾക്ക് അവഹേളനം
text_fieldsലക്േനാ: ഉത്തർപ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് ഒാഫീസറുടെ അവഹേളനം. ദമ്പതികളിൽ മുസ്ലീമായ യുവാവിനോട് ഹിന്ദു മതത്തിലേക്ക് മാറാനും യുവതിയോട് പേര് മാറ്റാനും ആവശ്യപ്പെട്ടായിരുന്നു അവഹേളിച്ചത്. ഇതിനു തയാറാവാതിരുന്നതോടെ ദമ്പതികൾക്കു നേരെ ഇയാൾ ആക്രോശിക്കുകയും െചയ്തു. ബുധനാഴ്ചയായിരുന്നു സംഭവം.
ലക്നോ പാസ്പോർട്ട് സേവ കേന്ദ്രയിലെ വികാസ് മിശ്ര എന്ന പാസ്പോർട്ട് ഒാഫീസറാണ് മുഹമ്മദ് അനസ് സിദ്ദിഖി, തൻവി സേത്ത് ദമ്പതികളോട് അപമര്യാദയായി പെരുമാറിയത്. പാസ്പോർട്ട് ലഭിക്കുന്നതിനായി ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചതിനു ശേഷം അവസാന ഘട്ട നടപടിക്രമങ്ങൾക്കായി എത്തിയതായിരുന്നു ദമ്പതികൾ.
ആദ്യം തൻവിയെയാണ് ഒാഫീസർ വിളിപ്പിച്ചത്. ഇവരുടെ രേഖകളിൽ ഭർത്താവിെൻറ പേരിെൻറ സ്ഥാനത്ത് അനസിെൻറ പേരു കണ്ടതോടെ തൻവിയോട് അവരുടെ പേരു മാറ്റാൻ നിർദ്ദേശിച്ചു. ഇതിനു തയാറാവാതിരുന്നതോടെ ഒാഫീസർ എല്ലാവരുടേയും മുന്നിൽ വെച്ച് തൻവിയോട് ആക്രോശിക്കുകയായിരുന്നു.
പിന്നീട് ഉദ്യോഗസ്ഥൻ അനസിനെ വിളിപ്പിച്ച് അദ്ദേഹത്തോട് മതം മാറാൻ ആവശ്യപ്പെട്ടു. മതം മാറിയില്ലെങ്കിൽ വിവാഹം അംഗീകരിക്കില്ലെന്നും ഒാഫീസർ അറിയിച്ചു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ ദമ്പതികൾ തങ്ങൾക്കു നേരിട്ട ദുരവസ്ഥ വിവരിച്ച് പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ചുകൊണ്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു.
സംഭവം വിവാദമായതോടെ പാസ്പോർട്ട് ഒാഫീസർക്കെതിരെ നടപടിയെടുത്തു. വികാസ് മിശ്രയെ സ്ഥലം മാറ്റുകയും ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി റീജ്യണൽ പാസ്പോർട്ട് ഒാഫീസർ പീയുഷ് മിശ്ര അറിയിച്ചു. ദമ്പതികൾക്ക് പാസ്പോർട്ട് അനുവദിച്ചു നൽകിയതായും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2007ലാണ് മുഹമ്മദ് അനസ് സിദ്ദിഖിയും തൻവി സേത്തും വിവാഹിതരാവുന്നത്. ഇവർക്ക് ആറു വയസ്സുള്ള മകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.