കർഷകസമരം: മധ്യപ്രദേശ് കലുഷിതം
text_fieldsമന്ത്സൗർ: കടാശ്വാസവും കാർഷിക വിളകൾക്ക് ന്യായവിലയും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനു നേെര പൊലീസ് നടത്തിയ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ട മധ്യപ്രദേശിൽ സമരരംഗത്തുള്ളവരെ അനുനയിപ്പിക്കാനെത്തിയ മന്ത്സൗർ ജില്ല കലക്ടറെ കർഷകർ തടയുകയും ൈകയേറ്റത്തിനു ശ്രമിക്കുകയും െചയ്തു.
മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ പുറപ്പെട്ട മന്ത്സൗറിലെ മുൻ എം.പിയും കോൺഗ്രസ് നേതാവുമായ മീനാക്ഷി നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രതിഷേധത്തിന് കാരണമായി. മന്ത്സൗറിൽനിന്ന് 18 കി. മീറ്റർ ദൂരെ െബറക്കേഡ പാന്തിൽ കർഷകർ റോഡ് തടഞ്ഞതിനെ തുടർന്ന് അവിടെയെത്തിയ ജില്ല കലക്ടർ എസ്.കെ. സിങ്, പൊലീസ് സൂപ്രണ്ട് ഒാംപ്രകാശ് ത്രിപാഠി എന്നിവരെ തടഞ്ഞ കർഷകർ കലക്ടർക്കു നേരെ തട്ടിക്കയറുകയും ൈകയേറ്റത്തിന് ശ്രമിക്കുകയും െചയ്തു. എന്നാൽ ജില്ല കലക്ടർ സംഭവത്തെ കുറിച്ച് പ്രതികരിച്ചില്ല.
പടിഞ്ഞാറൻ മധ്യപ്രദേശിൽ ജൂൺ ഒന്നു മുതലാണ് കർഷകർ സമരരംഗത്തിറങ്ങിയത്. വിളകൾക്ക് താങ്ങുവിലയും അവർ ആവശ്യപ്പെടുന്നു. സമരം മൂലം കലുഷിതമായ പ്രദേശങ്ങളിൽ കർഫ്യൂ തുടരുകയാണ്. മന്ത്സൗർ നഗരത്തിലും കർഫ്യൂ ഏർെപ്പടുത്തിയിട്ടുണ്ട്. പിപാലിയ മണ്ഡി പൊലീസ് സ്റ്റേഷൻ പരിധിയിൽ പാർശവനാഥ് പ്രദേശത്ത് സമരംനടത്തുന്ന കർഷകർ വാഹനങ്ങൾക്ക് തീവെച്ചതായും പൊലീസിനു നേരെ കല്ലെറിഞ്ഞതായും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉൈജ്ജൻ റെയ്ഞ്ച് െഎ.ജി വി. മധുകുമാർ അറിയിച്ചു.
നാഹർഗഡിൽ െവച്ചാണ് മീനാക്ഷി നടരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം മറ്റു കോൺഗ്രസ് നേതാക്കൾ കർഷകരുടെ വീടുകളിലെത്തി. െപാലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ബന്ദിൽ സംസ്ഥാനത്തെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ജനജീവിതം സ്തംഭിച്ചു. ഭോപാലിൽ പെട്രോൾ പമ്പുകളും കടകളും തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.