മദ്രാസ് െഎ.െഎ.ടിയിൽ ‘ജാതിമതിൽ’
text_fieldsചെന്നൈ: കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മദ്രാസ് െഎ.െഎ.ടിയിൽ സസ്യ ഭുക്കുകളും മാംസഭുക്കുകളുമായ വിദ്യാർഥികൾക്ക് പ്രത്യേക പ്രവേശന കവാടവും വാഷ്ബേ സിനും സ്ഥാപിച്ചത് വിവാദമായി. ഭക്ഷണത്തിെൻറ പേരിൽ വിദ്യാർഥികളെ വേർതിരിക്കുന്നതിന് പിന്നിൽ ജാതി വിവേചനമാണെന്ന് ആരോപിച്ച് അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ (എ.പി.എസ്.സി) രംഗത്തിറങ്ങി.
കാമ്പസിലെ ‘ഹിമാലയ’ എന്ന പേരിലുള്ള മൂന്നുനില കെട്ടിടത്തിലെ ആറ് ഹാളുകളിലായാണ് മെസ് പ്രവർത്തിച്ചിരുന്നത്. നിലവിൽ നാല് ഹാളുകളിൽ മാത്രമായി ചുരുക്കി. ഇതിൽ രണ്ട് ഹാളുകൾ വീതമാണ് വെജിറ്റേറിയൻ-നോൺ വെജിറ്റേറിയൻ വിദ്യാർഥികൾക്കായി വേർതിരിച്ചത്. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് വെജിറ്റേറിയൻ ഹാളിൽ വന്ന് ൈക കഴുകാനോ മറ്റോ അനുവാദമില്ല. ഇതുമായി ബന്ധെപ്പട്ട് ഹാളുകൾക്ക് മുന്നിൽ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ഭക്ഷണത്തിെൻറ പേരിൽ വിവേചനമില്ലെന്നും മെസ് നടത്തുന്ന കാറ്ററിങ് സ്ഥാപനമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് െഎ.െഎ.ടി അധികൃതരുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.