മഹാകുംഭം മോദി VS യോഗിയുടെ പുതിയ യുദ്ധക്കളമോ?
text_fieldsമഹാകുംഭമേള അവസാനിച്ചു. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ കടുത്ത ഹിന്ദുത്വ അടിത്തറ ഉറപ്പിക്കാൻ ഇത് സഹായിച്ചിട്ടുണ്ടോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണ്. മഹാകുംഭത്തെ ചുറ്റിപ്പറ്റിയുള്ള മഹാപ്രചരണം ഹിന്ദുത്വ വികാരം ഉയർത്താനും ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ലോക്‌സഭാ തോൽവി നികത്താനും സഹായിക്കുമെന്ന് ബി.ജെ.പി വ്യക്തമായി പ്രതീക്ഷിക്കുന്നു. അതിലുപരി,ആദിത്യനാഥിന്റെ അനുയായികൾ ബി.ജെ.പിക്കുള്ളിൽ അദ്ദേഹത്തിന്റെ സ്വീകാര്യത വർധിക്കുമെന്നും കരുതുന്നു. പ്രത്യേകിച്ചും ദേശീയ തലത്തിൽ മോദിയുടെ പിൻഗാമി ആരാകുമെന്ന ഊഹാപോഹങ്ങൾ നിറഞ്ഞ സമയത്ത്.
എന്നാൽ, മഹാകുംഭം അവസാനിച്ചതോടെ ബി.ജെ.പിക്കുള്ളിലെ രാഷ്ട്രീയ പോരാട്ടം ശക്തമായെന്ന സൂചനകളാണ് വരുന്നത്. കുംഭമേളയിലെ ആയിരക്കണക്കിന് ദൃശ്യങ്ങൾ വിലയിരുത്തി രണ്ട് എതിർ പോരാളികൾ ആയി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഉയർന്നുവരുന്നുവെന്ന നിരീക്ഷണങ്ങളും കടുത്തു. യോഗിയുടെ തട്ടകത്തിൽ നടന്ന കുംഭമേളയിൽ എല്ലാ ഫോട്ടോഗ്രാഫുകളിലും മോദിയെ ആദിത്യനാഥിനേക്കാൾ വളരെ ഉയരത്തിലാണ് ചിത്രീകരിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ ബി.ജെ.പിയുടെ മോശം പ്രകടനത്തിൽ ഇരുനേതാക്കളും തമ്മിലുള്ള സംഘർഷം പ്രധാന പങ്കുവഹിച്ചതായി കരുതപ്പെടുന്നു. അവിടെ പ്രതിപക്ഷമായ ഇൻഡ്യാ ബ്ലോക്ക് ബി.ജെ.പിയേക്കാൾ കൂടുതൽ സീറ്റുകൾ നേടിക്കൊണ്ട് ഭരണകക്ഷിയുടെ ‘മിഷൻ 80’ സ്വപ്നത്തെ തള്ളിക്കളഞ്ഞു.
ഇപ്പോൾ, മഹാകുംഭം അവരുടെ പുതിയ യുദ്ധക്കളമായി മാറിയിരിക്കുന്നു. 2014ൽ മോദി അധികാരത്തിലെത്തിയത് ഹിന്ദു വോട്ടർമാരുടെ പൂർണ ശക്തിയോടെയാണ്. 2013ലെ കുംഭമേള രാജ്യത്തുടനീളമുള്ള അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് സ്വാധീനത്തിന് ഒരു ഉച്ചഭാഷിണിയായി പ്രവർത്തിച്ചിരിക്കാമെന്നും നിരീക്ഷകർ കരുതുന്നു.
എന്നാലിപ്പോൾ, ഒരു പതിറ്റാണ്ടിലേറെയായി പ്രധാനമന്ത്രിയായി തുടരുകയും ഈ വർഷം 75 വയസ്സ് തികയുകയും ചെയ്തിട്ടും മുതിർന്നവരെ മാർഗദർശകരായി അവരോധിക്കുക എന്ന പാർട്ടിയുടെ പതിവു ‘നിയമം’ മോദി പിന്തുടരുന്നതിന്റെ ലക്ഷണമൊന്നുമില്ല.
‘ബി.ജെ.പിയുടെ ഭരണഘടനയിൽ അങ്ങനെയൊരു വ്യവസ്ഥയില്ല’ ‘മോദിജി 2029 വരെ രാജ്യത്തെ നയിക്കും, ‘വരുന്ന തിരഞ്ഞെടുപ്പും മോദിജി നയിക്കും’ എന്നിങ്ങനെ അമിത് ഷായും മറ്റു ബി.ജെ.പി നേതാക്കളും ഇതിനകം ഒന്നിലധികം പ്രസ്താവനകൾ നടത്തിയത് ഇതിന്റെ സൂചനയാണ്. 2029നും അതിനുമുകളിലും മോദി ഇപ്പോഴും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് വ്യക്തമാകുന്ന തരത്തിലാണ് ഷാ അടക്കമുള്ളവരുടെ നിലപാടു മാറ്റം.
രണ്ടാം സ്ഥാനത്തേക്കുള്ള മത്സരാർത്ഥികളിൽ സാധ്യതയുള്ള വസുദ്ധര രാജെ, ശിവരാജ് സിങ് ചൗഹാൻ, രമൺ സിങ്, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരെ ഇതിനകം തന്നെ മത്സരക്കളത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ഇനി, മോദിയെ വെല്ലുവിളിക്കാൻ സാധ്യതയുള്ള ഷായെ പിന്തള്ളി ബി.ജെ.പിക്കുള്ളിൽ നിന്നുള്ള ഏക സ്ഥാനാർത്ഥി യോഗി ആദിത്യനാഥ് മാത്രമാണ്. ഇത് മുന്നിൽ കണ്ടാവണം, ഈ വർഷത്തെ മഹാകുംഭത്തിന്റെ നടത്തിപ്പിനുള്ള എല്ലാ ചരടുകളും ഡൽഹിയിൽനിന്നായിരുന്നു.
എന്നാൽ, മോദി-ഷാ ദ്വയങ്ങൾക്ക് യോഗിയുടെ ജനപ്രീതി മറികടക്കുക അത്ര എളുപ്പമല്ല. മൗനി അമാവാസിയുടെ തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് കുംഭം സന്ദർശിച്ച ആളുകൾ ആദിത്യനാഥിനെ സ്തുതികളാൽ മൂടുന്ന കാഴ്ചയായിരുന്നു.
ആദിത്യനാഥ് സർക്കാറുമായുള്ള അടുപ്പം കൊണ്ടായിരിക്കണം, 2019ലെ അർധ കുംഭത്തിന്റെ ചുമതലയുണ്ടായിരുന്ന മുൻ പ്രയാഗ്‌രാജ് കമീഷണർ ആശിഷ് ഗോയലിനെപ്പോലുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ തുടക്കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. മഹാകുംഭിന്റെ 7,500 കോടി ബജറ്റിൽ, യു.പി സർക്കാറിന് 2,500 കോടി രൂപ നൽകാൻ ആണ് അനുമതി നൽകിയത്. മഹാകുംഭത്തിന് കേന്ദ്രസർക്കാർ 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാന്റ് നൽകി. ഇതിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 2 ലക്ഷം കോടി രൂപയാണെന്ന് ‘ദി വയറി’ൽ ഇന്ദ്ര ശേഖർ സിങ് എഴുതിയ ലേഖനം ചൂണ്ടിക്കാട്ടുന്നു.
പുറമെ, മോദിയുടെ എല്ലാ സുപ്രധാന പദ്ധതികളുടെയും നിരീക്ഷണത്തിനും നിർവഹണത്തിനും ഷാ സന്നിഹിതനായിരുന്നു. മഹാകുംഭത്തിനായും അദ്ദേഹം പ്രയാഗ്‌രാജ് സന്ദർശിച്ചു. അമിത് ഷാ കുംഭത്തിൽ കുളിക്കുന്നതിന്റെ ടെലിവിഷൻ ദൃശ്യങ്ങൾ മോദിയുടെ പിൻഗാമിയായി യോഗിക്കു പകരം ഷായെ കാണാനുള്ള പോരാട്ടത്തിന് മറ്റൊരു മാനവും നൽകി.
വൻ ജനക്കൂട്ടത്തെ ആകർഷിക്കുമെന്ന് ഉറപ്പായ ‘മൗനി അമാവാസി’യുടെ തലേന്ന് 28ലധികം പോണ്ടൂൺ പാലങ്ങൾ അടക്കാൻ ആരാണ് ഉത്തരവിട്ടതെന്ന് ഇപ്പോഴും അജ്ഞാതമാണ്. ഈ ദുരന്തത്തിൽ പ്രതിപക്ഷം ആദിത്യനാഥിനെ ആക്രമിക്കാൻ തിടുക്കംകൂട്ടി. ചില പുരോഹിതൻമാരും അവർക്കൊപ്പം ചേർന്നതോടെ ആരോപണത്തിന് ശക്തി ലഭിച്ചു. പുറത്തുനിന്ന് നോക്കിയാൽ, മരണങ്ങൾക്ക് നീതിയും സുതാര്യതയും ആവശ്യപ്പെടുന്നത് ന്യായമാണെന്ന് തോന്നിച്ചെങ്കിലും ബി.ജെ.പി പാളയത്തിനുള്ളിൽ മറ്റെന്തോ മുളച്ചുപൊന്തുന്നതായി കാണപ്പെട്ടു.
കുറ്റാരോപണങ്ങൾക്കിടെ, ആദിത്യനാഥിനെ പിന്തുണക്കുന്നവർ പറയുന്നത് അദ്ദേഹം നേരത്തെ തന്നെ മേളയുടെ പിൻനിരയിൽ ആയിരുന്നുവെന്നും അതുവരെ മേളയുടെ ചുമതല വഹിച്ചിരുന്നില്ല എന്നുമാണ്. ഒരു കോർപ്പറേറ്റ് പ്ലാൻ നടപ്പിലാക്കുന്ന രീതിൽ ‘കേന്ദ്രീകൃത ബ്യൂറോക്രാറ്റുകളാണ്’ ഇത് കൈകാര്യം ചെയ്തതെന്നും കേന്ദ്രത്തെ വ്യംഗമായി പരാമർശിച്ച് അവർ പറയുകയുണ്ടായി.
പോണ്ടൂൺ പാലങ്ങൾ അടക്കുക എന്ന ആശയം യോഗിയുടെ പദ്ധതി ആയിരുന്നില്ലെന്നും അവർഅവകാശപ്പെടുന്നു.
ഗോരഖ്‌നാഥ് മഠത്തിന്റെ തലവനായതിനാൽ, അദ്ദേഹത്തിന് കുംഭവുമായി മുൻ പരിചയമുണ്ടെന്നും പ്രത്യേകിച്ച് തിരക്കേറിയ ദിവസങ്ങളിൽ പാലങ്ങൾ അടക്കുന്നത് സാമാന്യബുദ്ധിക്ക് വിരുദ്ധമായിരിക്കുമെന്നുമാണ് അവരുടെ വാദം.
കുംഭത്തിലെ ‘മോദി നിയന്ത്രണം’ കാണിക്കുന്ന മറ്റൊരു വിഷയം മതപരമായ അഖാഡകളോട് പുലർത്തിയ വിവേചനമാണ്. മിക്ക അഖാഡകളും അവരുടെ പരമ്പരാഗത ക്യാമ്പിങ് ഗ്രൗണ്ടുകളിൽനിന്ന് നീക്കം ചെയ്യുകയും ജൂസി മേഖലയേിലേക്ക് മാറ്റുകയും ചെയ്തു. പകരം രാഷ്ട്രീയ രക്ഷാകർതൃത്വമുള്ളവർക്ക് മികച്ച സ്ഥലങ്ങൾ ലഭിക്കുകയും ചെയ്തു. മിക്ക മതനേതാക്കന്മാർക്കും തീരുമാനങ്ങൾ എടുക്കുന്നതിനോ മേള സംഘടിപ്പിക്കുന്നതിനോ കാര്യമായ സ്വാധീനമില്ലായിരുന്നു. ഗോരഖ്‌നാഥ് മഠവുമായി ദീർഘകാല ബന്ധമുള്ളവയാണ് മിക്ക അഖാഡകളും. എന്നിട്ടും എന്തുകൊണ്ട് യോഗി സന്യാസ സഹോദരങ്ങളോട് വിവേചനം കാണിച്ചുവെന്നാണ് യോഗിയുടെ അനുയായികൾ അടക്കം ഇപ്പോൾ ചോദിക്കുന്നത്.
ഔദ്യോഗിക മരണസംഖ്യയെ ചോദ്യം ചെയ്തുകൊണ്ട് മാധ്യമ റിപ്പോർട്ടുകളും ദൃക്‌സാക്ഷികളും അതിജീവിച്ചവരുടെ സാക്ഷിമൊഴികളും പ്രചരിക്കാൻ തുടങ്ങിയതോടെ, എല്ലാ ശ്രദ്ധയും ഉത്തർപ്രദേശ് ഭരണകൂടത്തിലേക്ക് മാറി. മോദിയും ഷായും ഉടൻ തന്നെ ആദിത്യനാഥിന് ഫോൺ കോളുകൾ വഴി മാലിന്യം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തവും ഏൽപിച്ചു. മഹാ കുംഭത്തിന്റെ വീഴ്‌ചയിൽ ആദിത്യനാഥിനെ കൊണ്ടുവരാൻ മോദി-ഷായുടെ ‘ഇരട്ട എൻജിൻ’ ശ്രമിച്ചിരിക്കാമെന്നാണ് നിരീക്ഷക പക്ഷം.
കെടുകാര്യസ്ഥതക്കെതിരായ ആദിത്യനാഥിന്റെ എതിർനീക്കങ്ങൾ ശക്തിപ്രാപിച്ചതോടെ, പ്രയാഗ്‌രാജിലെ സംഗമസ്ഥാനത്തെ ജലത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്തുകൊണ്ട് രണ്ട് കേന്ദ്രസർക്കാർ ഏജൻസികളായ സെൻട്രൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെയുഒ ദേശീയ ഹരിത ട്രൈബ്യൂണലിൻന്റെയും രണ്ടാമത്തെ ആക്രമണം വന്നു.
എന്നാൽ, 40,000 കോടി രൂപയുടെ ‘നമാമി ഗംഗ’ പദ്ധതി പരാജയപ്പെട്ടത് ഭക്തരുടെ ദുരിതങ്ങൾ വർധിപ്പിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള മോദി ഗവൺമെന്റിന്റെറെ ട്രാക്ക് റെക്കോർഡ് നോക്കുകയാണെങ്കിൽ, അത് പരിസ്ഥിതിയിലേക്കല്ല, വ്യവസായങ്ങളിലേക്കാണ് കൂടുതൽ ചായ്‌വ് കാണിക്കുന്നത്. വനനശീകരണം മുതൽ ഖനനവും വരെ മോദി സർക്കാറിന്റെ നിയമങ്ങൾ പരിസ്ഥിതിയെ ദ്രോഹിക്കുന്നവയാണ്.
യഥാർത്ഥത്തിൽ ആരാണ് മഹാകുംഭത്തിന്റെ ചുമതലക്കാരൻ എന്ന കാര്യത്തിൽ കാര്യമായ സംശയം നിലനിൽക്കുന്നു. മോദി-ഷാ, ആദിത്യനാഥ് ക്യാമ്പുകൾ തമ്മിലുള്ള ഭിന്നത ഇപ്പോൾ പരസ്യമായ രഹസ്യമായി മാറിയിരിക്കുകയാണ്. യോഗിജിയെ കൂടുതൽ അപകീർത്തിപ്പെടുത്താൻ തിക്കിലും തിരക്കിലും പെട്ടുള്ള മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള പുതിയ തെളിവുകൾ മാധ്യമങ്ങളിൽ അത്ഭുതകരമായി കണ്ടെത്തിയാൽ തങ്ങൾ ഞെട്ടിപ്പോകില്ലെന്ന് ആദിത്യനാഥിന്റെ അനുയായികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.