Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്ര നിയമസഭാ...

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: 160 സീറ്റ് വേണമെന്ന് ബി.ജെ.പി

text_fields
bookmark_border
bjp 097898
cancel

മുംബൈ: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളിൽനിന്ന് 160 സീറ്റുകൾ ആവശ്യപ്പെടുമെന്ന് ബി.ജെ.പി. വ്യാഴാഴ്ച പാർട്ടി ആസ്ഥാനത്ത് നടന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ ബി.ജെ.പി സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് തന്ത്രങ്ങളെകുറിച്ചും ചർച്ച ചെയ്തു. 40 അംഗങ്ങളുള്ള എൻ.സി.പിയാണ് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷി. 288 നിയമസഭാ സീറ്റുകളുള്ള നിയമ സഭയിലേക്ക് ഒക്ടോബറിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ബി.ജെ.പിയുടെ പ്രധാന സംസ്ഥാന നേതാക്കളും മഹാരാഷ്ട്രയുടെ ചുമതലയുള്ള ഭൂപേന്ദ്ര യാദവും അശ്വിനി വൈഷ്ണവും യോഗത്തിൽ പങ്കെടുത്തു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ഘടകം മേധാവി ചന്ദ്രശേഖർ ബവൻകുലെ, നേതാക്കളായ ചന്ദ്രകാന്ത് പാട്ടീൽ, റാവുസാഹേബ് ദൻവെ, അശോക് ചവാൻ, പങ്കജ മുണ്ടെ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ​വൈകാതെ സഖ്യകക്ഷികളുമായുള്ള ചർച്ച തുടങ്ങുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യകക്ഷിയായ അവിഭക്ത ശിവസേനയുമായി 164 സീറ്റുകളിൽ മത്സരിച്ചിരുന്നു. 103 എം.എൽ.എമാരുള്ള ബി.ജെ.പി നിലവിൽ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra assemblyBJP
News Summary - Maharashtra assembly election: BJP wants 160 seats
Next Story