ഊഹാപോഹങ്ങളിൽ വിശ്വസിക്കാതെ ശാന്തത നിലനിർത്തണമെന്ന് കശ്മീർ ഗവർണർ
text_fieldsകശ്മീർ: ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും കശ്മീർ താഴ്വരയിൽ ശാന്തത നിലനിർത്തണമെന്നും ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക്. തന്നെ സന്ദർശിച്ച മെഹബൂബ മുഫ്തി, ഷാ ഫൈസൽ, സജ്ജാദ് ലോൺ, ഇംറാൻ അൻസാരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ സംഘത്തോടാണ് ഗവർണർ ഇങ്ങനെ പറഞ്ഞത്. കശ്മീരിൽ ഭയചകിതമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിലാണ് സംഘം ഗവർണറെ കണ്ടത്.
സുരക്ഷാഭീഷണിയുള്ളതായി ഇൻറലിജൻസ് റിപ്പോർട്ടിൻെറ പശ്ചാത്തലത്തിൽ അമർനാഥ് തീർഥാടകരും സഞ്ചാരികളും കശ്മീരിൽ തങ്ങുന്നത് വെട്ടിച്ചുരുക്കി എത്രയും വേഗം മടങ്ങണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഈ സംഭവത്തിന് േശഷം കശ്മീരിൽ പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു.
പാകിസ്താൻ സൈന്യത്തിൻെറ പിന്തുണയോടെ തീവ്രവാദികൾ അമർനാഥ് തീർഥാടനം തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്നും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുവെന്നുമായിരുന്നു രഹസ്യ വിവരം. ഇതറിഞ്ഞതോടെ ഭയചകിതരായ സഞ്ചാരികളടക്കമുള്ളവർ എ.ടി.എം കൗണ്ടറുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും മരുന്ന് കടകളിലേക്കും ഓടുകയായിരുന്നു.
കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 35എ കേന്ദ്രം ഒഴിവാക്കുമോ എന്ന ആശങ്കയും കശ്മീരിലുള്ളവർക്ക് കഴിഞ്ഞ കുറച്ചു ദിവസമായി ഉണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.