മാലി പ്രധാനമന്ത്രി രാജിവെച്ചു; മന്ത്രിസഭ പിരിച്ചുവിട്ടു
text_fieldsബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ പ്രധാനമന്ത്രി സോമീലൂ ബോബയീ മൈഗ രാജിവെച്ചു. മന് ത്രിസഭ പിരിച്ചുവിടുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച ഫുലാനി ഗോത്രവിഭാഗക്കാരുടെ കൂട് ടക്കൊല നടന്ന് നാലാഴ്ചകൾക്കുശേഷമാണ് മൈഗയുടെ രാജി. കൂട്ടക്കൊല തടയുന്നതിൽ സർക ്കാർ പരാജയപ്പെട്ടുവെന്ന് പരക്കെ വിമർശനമുയർന്നിരുന്നു.
പ്രസിഡൻറ് ഇബ്രാഹിം ബൂബക്ര്‍ കെയ്റ്റ രാജി സ്വീകരിച്ചു. ഉടന്‍തന്നെ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ഭരണ, പ്രതിപക്ഷകക്ഷികളുമായി ആലോചിച്ചശേഷം പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും പ്രസിഡൻറിെൻറ ഓഫിസ് അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതായി പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെ കഴിഞ്ഞദിവസം രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധനചെയ്യെവ പ്രസിഡൻറ് വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 23നാണ് ഒഗൊസാഗു ഗ്രാമത്തില്‍ ഒരുവിഭാഗം അക്രമികള്‍ ആക്രമണം നടത്തി 160ഓളം ഫുലാനി വിഭാഗക്കാരെ കൊലപ്പെടുത്തിയത്. അക്രമികളെ നേരിടാന്‍ കഴിയാത്ത സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നതിനിടെയാണ് രാജി. കൂട്ടക്കൊലക്കു പിന്നില്‍ ഒഗൊസാഗുവില്‍ത്തന്നെയുള്ള ദോഗോണ്‍ വിഭാഗക്കാരാണെന്നാണ് കരുതുന്നത്.
ദോഗോണ്‍ ഗോത്രവിഭാഗവും ഫുലാനിവിഭാഗവും കടുത്ത ശത്രുതയിലാണ്. കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കൂട്ടക്കൊലക്കു പിന്നാലെ മാലിയുടെ മധ്യമേഖലയില്‍ സായുധസംഘം നടത്തിയ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
അല്‍ഖാഇദയുമായി ബന്ധമുള്ള സംഘടന അതിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഫുലാനിക്കാര്‍ ധാരാളമുള്ള ഒരു സംഘടനയായിരുന്നു ഇത്.
രാജ്യത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മൈഗ, റാലി ഫോര്‍ മാലി എന്ന പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാണ്. കെയ്റ്റയാണ് പാര്‍ട്ടിയുടെ സ്ഥാപകൻ. അൽഖാഇദയുടെ ആക്രമണത്തിനുശേഷം തകർന്ന മാലി സ്ഥിരത പുനഃസ്ഥാപിക്കാൻ ശ്രമംതുടരുകയാണ്.
2012ലാണ് അൽഖാഇദ മാലിയുടെ നിയന്ത്രണം ഏറ്റെടുത്തത്. 2013ൽ ഫ്രഞ്ച് സൈനികരുടെ സഹായത്തോടെയാണ് അവരെ തുരത്തിയത്. അതിനുശേഷവും സായുധസംഘങ്ങൾ സജീവമാണ് രാജ്യത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.