ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 45കാരനെ അടിച്ചുകൊന്നു; രണ്ടുപേർ പിടിയിൽ
text_fieldsrepresentational image
ഗുവാഹത്തി: ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് 45കാരനെ അടിച്ചുകൊന്ന സംഭവത്തിൽ രണ്ടുപേർ പിടിയിലായി. അസമിലെ ഗോലഘട്ട് ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം.
ഡെർഗോൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മമറാണി ഗ്രാമത്തിൽ ഗ്രാമീണർ നോക്കിനിൽക്കേ ആയിരുന്നു ആക്രമണം. ആൾക്കൂട്ട ആക്രമണം കഴിഞ്ഞ്12 മണിക്കൂറിന് ശേഷവും പരാതിയൊന്നും ലഭിച്ചില്ലെന്ന് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രദീപ് ചൗധരി പറഞ്ഞു.
ശേഷം മരിച്ച സഞ്ജയ് ദാസിന്‍റെ ബന്ധുക്കളിൽ ഒരാൾ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഗ്രാമത്തിൽ തന്നെ വസിക്കുന്ന മൂന്നുപേർ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ആക്രമണ ശേഷം ദാസിനെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി ജോർഹത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഞായറാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. പിടിയിലായ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.