ഛത്തീസ്ഗഢിൽ മാവോവാദി നേതാവിനെ അനുയായികൾ കൊലപ്പെടുത്തിയതായി പൊലീസ്
text_fieldsബിജാപുർ: ഛത്തീസ്ഗഢിലെ ബിജാപുർ ജില്ലയിൽ നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച മുതിർന്ന മാവോവാദി നേതാവിനെ സ്വന്തം അനുയായികൾ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗംഗലൂർ ഏരിയാ കമ്മിറ്റി അംഗം മോദിയം വിജയയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിെൻറ തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗംഗലൂർ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് പിന്നിൽ ഇയാളാണെന്നും ബസ്തർ റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ പി. സുന്ദര രാജ് പറഞ്ഞു.
'ബിജാപുർ ജില്ലയിലെ വെസ്റ്റ് ബസ്തർ ഡിവിഷൻ മേഖലയിൽ നടന്ന മിക്ക സിവിലിയൻ കൊലപാതകങ്ങൾക്കും പിന്നിൽ വിജയ് ആണ്. നിരപരാധികളായ ആദിവാസികൾക്കെതിരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇയാളും പ്രാദേശിക അനുയായികളും തമ്മിൽ വിയോജിപ്പുണ്ടായിരുന്നു.
സൗത്ത് ബസ്തർ മേഖലയിൽ അടുത്തിടെ നടന്ന സിവിലിയൻ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ സംഭവം വളരെ പ്രധാനപ്പെട്ടതാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നുണ്ട്' -ഇൻസ്പെക്ടർ ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.