മാവോവാദി നേതാവ് രൂപേഷിനെ കോടതിയിൽ ഹാജരാക്കി
text_fieldsബംഗളൂരു: മാവോവാദി നേതാവ് രൂപേഷിനെ കുടക് മടിക്കേരിയിലെ കോടതിയിൽ ഹാജരാക്കി. രൂപേഷ് അടങ്ങുന്ന സംഘം 2010ൽ കുടക് വനാതിർത്തിയിലെ ഭാഗമണ്ഡലക്കടുത്ത തരംഗല വില്ലേജ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് മടിക്കേരി റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിെൻറ വിചാരണക്കായാണ് കോടതിയിലെത്തിച്ചത്.
കേരള -കർണാടക അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘കബനീദളം’ ഗ്രൂപ്പിെൻറ തലവനായ വിക്രം ഗൗഡക്കൊപ്പമായിരുന്നു മാവോയിസ്റ്റ് സംഘം കുടകിലെത്തിയതെന്നാണ് വിവരം. കെ.ജി. ബൊപ്പയ്യ എം.എൽ.യുടെ ഗ്രാമമായ കാനൂരിൽ 2016ൽ രൂപേഷ് എത്തിയിരുന്നത് സംബന്ധിച്ച് മറ്റൊരു കേസും നിലവിലുണ്ട്. കേരള പൊലീസിെൻറ കനത്ത കാവലിൽ മടിക്കേരി കോടതി വളപ്പിൽ വന്നിറങ്ങിയ രൂപേഷ് മാവോവാദി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി.
മാവോയിസത്തിനുവേണ്ടി പോരാടുന്നത് ഒരു കുറ്റമല്ലെന്നും സുധ ഭരദ്വാജ്, അരുൺ ഫെരീറ, വരവര റാവു അടക്കമുള്ളവരെ പൊലീസ് പീഡിപ്പിക്കുകയാണെന്നും അദ്ദേഹം വിളിച്ചു പറഞ്ഞു. കേസ് നടപടികൾ കോടതി നവംബർ 27ലേക്ക് മാറ്റി. കോടതി പരിസരത്ത് നക്സൽ വിരുദ്ധ സ്ക്വാഡിെൻറ നിരീക്ഷണത്തിലായിരുന്നു കോടതിയും പരിസരവും. വിരാജ്പേട്ട വഴി കേരള പൊലീസ് രൂപേഷിനെ തൃശൂരിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.