Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്ത ക്വാട്ട...

മറാത്ത ക്വാട്ട പ്രതിഷേധം: മനോജ് ജരാങ്കെ പാട്ടീലിനെ ചർച്ചക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ

text_fields
bookmark_border
മറാത്ത ക്വാട്ട പ്രതിഷേധം: മനോജ് ജരാങ്കെ പാട്ടീലിനെ ചർച്ചക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ
cancel

മുബൈ: മറാത്ത സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മനോജ് ജരാങ്കെ പാട്ടീലിനെ ചർച്ചക്ക് ക്ഷണിച്ച് മഹാരാഷ്ട്ര സർക്കാർ. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പ്രതിഷേധം അക്രമാസക്തമായി മാറി രണ്ട് ദിവസത്തിന് ശേഷമാണ് മനോജ് ജരാങ്കെയെ സർക്കാർ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

ആഗസ്റ്റ് 29 മുതൽ ജൽനയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ മറാത്ത സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിവരികയായിരുന്നു മനോജ് ജരാങ്കെ പാട്ടീൽ. ഇതിനിടയിൽ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

40 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും പ്രതിഷേധക്കാർ 15 ലധികം സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസുകൾ കത്തിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 360 ഓളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

മറാത്ത സമുദായത്തിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് മഹാരാഷ്ട്രയിൽ പ്രതിഷേധം ഉണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maratha QuotaMaratha quota protest
News Summary - Maratha quota row: Maharashtra government invites man on hunger strike for talks
Next Story