ബി.ജെ.പി തമിഴ് സംസ്കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രു; നഡ്ഡക്ക് മറുപടിയുമായി സ്റ്റാലിൻ
text_fieldsചെെന്നെ: തമിഴ്നാട് രാജ്യദ്രോഹികളുടെ അഭയകേന്ദ്രമാണെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡയുടെ പ്രസ്താവനക്ക് മറുപടിയുമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ.
'ബി.ജെ.പി തമിഴ് സംസ്കാരത്തിെൻറയും ദേശീയ ഐക്യത്തിെൻറയും ശത്രുവാണ്. ഞങ്ങളുടെ പാർട്ടി പ്രവർത്തകർ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി അടിയന്തരാവസ്ഥക്കെതിരായി പോരാടിയവരാണ്. പക്ഷേ ബി.ജെ.പി ഇന്ത്യയെ അപ്രഖ്യാപിത അടിയന്തരാവസ്ഥയലേക്ക് തള്ളിവിട്ടിരിക്കുന്നു. സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം കവരുകയും രാജ്യത്തിെൻറ ബഹുസ്വരത ഭീഷണിയിലാക്കുകയും ചെയ്തിരിക്കുന്നു' -സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പി തമിഴ്നാട് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യവേയാണ് നഡ്ഡ അഭിപ്രായ പ്രകടനം നടത്തിയത്. സംസ്ഥാന ഭരണകൂടവും ഡി.എം.കെയും രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് അഭയമൊരുക്കുകയാണെന്നും നഡ്ഡ കൂട്ടിച്ചേർത്തിരുന്നു. ഡി.എം.കെക്കെതിരായ പരാമർശത്തിൽ കൗതുകമില്ലെങ്കിലും ബി.ജെ.പിയുമായി സഹകരിച്ചു പോരുന്ന അണ്ണാ ഡി.എം.കെ സർക്കാറിനെതിരായ പ്രസ്താവന രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.