Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

അടിയന്തരാവസ്ഥക്കൊപ്പം ചർച്ച, അപ്രഖ്യാപിത അടിയന്തരാവസ്ഥ 

text_fields
bookmark_border
അടിയന്തരാവസ്ഥക്കൊപ്പം ചർച്ച, അപ്രഖ്യാപിത അടിയന്തരാവസ്ഥ 
cancel

ന്യൂഡൽഹി: അടിയന്തരാവസ്ഥയുടെ വാർഷികത്തിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ബി.ജെ.പി. അടിയന്തരാവസ്ഥക്കെതിരായ വികാരം കോൺഗ്രസിനെതിരെ തിരിച്ചുവിടാനുള്ള പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി കളത്തിലിറങ്ങി. അതേസമയം, അടിയന്തരാവസ്ഥയെ വിമർശിക്കുന്ന മോദിസർക്കാർ നടപ്പാക്കുന്ന ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യും ഇതിനൊപ്പം ചർച്ചയായി. 

നാലുവർഷമായി രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നാണ് വിമർശനം. ഹിന്ദുത്വ ചിന്താധാരയും അതിദേശീയതയും മേൽക്കൈ നേടാൻ ഭരണയന്ത്രം ദുരുപയോഗിക്കുന്നു. ഇത്തരത്തിൽ അധികാരം ദുർവിനിയോഗം ചെയ്യുേമ്പാൾ തന്നെയാണ്, അടിയന്തരാവസ്ഥക്കെതിരെ ബി.ജെ.പി ആഞ്ഞടിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. 

അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഇന്ദിരയുടെ അടിയന്തരാവസ്ഥ കൊണ്ട് മറച്ചുപിടിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. ഗവർണർമാരെ ദുരുപയോഗിച്ച് സ്വന്തം സർക്കാറുകളെ പ്രതിഷ്ഠിക്കുക, ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഭരണകൂടം പിന്തുണ നൽകുക, പിൻവാതിൽ വഴി മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടുക, സേനയെ രാഷ്ട്രീയവത്കരിക്കുക, വർഗീയ ധ്രുവീകരണവും ഭയപ്പാടും സൃഷ്ടിക്കുക എന്നിങ്ങനെ വിവിധ മാർഗങ്ങളാണ് സ്വന്തം ചിന്താധാരക്കുവേണ്ടി ബി.ജെ.പി സ്വീകരിക്കുന്നത്. 

ബജറ്റ് ചർച്ച കൂടാതെ പാസാക്കുന്നതടക്കം പാർലമെൻറിനെ നോക്കുകുത്തിയാക്കി കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രീംകോടതിയിൽ പക്ഷപാതം നടക്കുന്നുവെന്ന് നാലു മുതിർന്ന ജഡ്ജിമാർ ആരോപിച്ചു. പാർലമെൻറിനെ മറികടന്ന് ഒാർഡിനൻസുകൾ കൊണ്ടുവന്നു. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോഗിച്ചു. നവമാധ്യമ ചർച്ചകളുടെ പേരിൽ പോലും അഭിപ്രായ സ്വാതന്ത്ര്യം തടയുന്നു. ഭരണയന്ത്രം ദുരുപയോഗിക്കുന്നതിന് തെളിവായി ഇൗ സംഭവങ്ങൾ ചർച്ചയായി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtmalayalam news1975 EmergencyIndian emergency
News Summary - Modi Govt emergency in India -India News
Next Story