മഹാരാഷ്ട്ര: സോണിയ-പവാർ ചർച്ചയിലും തീരുമാനമായില്ല
text_fieldsമുംൈബ: സോണിയ ഗാന്ധിയും ശരദ് പവാറും തമ്മിൽ തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിലും മഹാരാഷ്ട്രയിലെ ശിവസേന, എൻ.സ ി.പി, കോൺഗ്രസ് സഖ്യ സർക്കാർ രൂപവത്കരണം സംബന്ധിച്ച് തീരുമാനമായില്ല. കൂടുതൽ ചർച്ചകൾക്കായി എൻ.സി.പി നേതാക്കള െ കോൺഗ്രസ് ഡൽഹിക്ക് വിളിപ്പിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതി സോണിയയെ പവാർ ധരിപ്പിച്ചതായും അന്തിമ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ട്വിറ്ററിൽ അറിയിച്ചു.
ശിവസേന, എൻ.സി.പി, േകാൺഗ്രസ് നേതാക്കൾ സംയുക്തമായി തയാറാക്കിയ പൊതുമിനിമം പരിപാടി, മന്ത്രിസഭ രൂപവത്കരണം എന്നിവയെ കുറിച്ചുള്ള ചർച്ചയാണ് സോണിയ-പവാർ കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ചത്. തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന സമാജ്വാദി പാർട്ടിയെയും കർഷക, ദലിത് പാർട്ടികളെയും സഖ്യചർച്ചയിൽ ഉൾപ്പെടുത്താത്തതിൽ അവരിൽ അമർഷമുണ്ടെന്നും അവരെയും കണക്കിലെടുക്കേണ്ടതുണ്ടെന്നും പവാർ പറഞ്ഞതായാണ് വിവരം. സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ശിവസേന നേതാവ് സഞ്ജയ് റാവുത് ഡൽഹിയിലെ വസതിയിൽ ചെന്ന് പവാറിനെ കണ്ടു.
അതേസമയം, ഡൽഹിയിലെത്തിയ ഉടൻ ശിവസേനയുമായുള്ള സഖ്യത്തെക്കുറിച്ചും പൊതുമിനിമം പരിപാടിയെ കുറിച്ചും പവാർ അജ്ഞത നടിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. ഒരുമിച്ച് മത്സരിച്ച ബി.ജെ.പിക്കും ശിവസേനക്കും അവരുടെ വഴി, എൻ.സി.പിക്കും കോൺഗ്രസിനും തങ്ങളുടെ രാഷ്ട്രീയമെന്നുള്ള അദ്ദേഹത്തിെൻറ പ്രസ്താവനയും കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.