Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയും സഹോദരങ്ങളും...

അമ്മയും സഹോദരങ്ങളും ചേർന്ന് 30 വർഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി: അസ്ഥികൂടം കണ്ടെടുത്തു

text_fields
bookmark_border
crime scene
cancel

ഹഥ്റാസ് (ഉത്തർപ്രദേശ്): അമ്മയും സഹോദരങ്ങളും ചേർന്ന് 30 വർഷം മുമ്പ് തന്റെ പിതാവിനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ പരാതി. മകൻ പഞ്ചാബി സിംഗ് ഹഥ്റാസ് ജില്ലാ മജിസ്‌ട്രേറ്റ് രോഹിത് പാണ്ഡെയുടെ ഓഫിസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടന്നത്.

തിരച്ചിൽ നടത്തിയ പൊലീസ് വീട്ടിൽനിന്ന് അസ്ഥികൂടം കുഴിച്ചെടുത്തു. ഇപ്പോൾ 40 വയസ്സുള്ള മകൻ പരാതി നൽകിയതിനെ തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ വീട്ടിൽ കുഴിയെടുക്കുകയും മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. അസ്ഥികൂടം ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു. 1994ൽ 30 വർഷം മുമ്പ് തന്റെ പിതാവും ജ്യേഷ്ഠന്മാരും തമ്മിൽ വഴക്ക് നടക്കുകയും ശേഷം പിതാവിനെ കാണാതാവുകയുമായിരുന്നെന്ന് മകൻ നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് സഹോദരങ്ങളും അമ്മ ഊർമ്മിളയും തന്നെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. വ്യാഴാഴ്ച ഹഥ്റാസിലെ മുർസാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗിലോണ്ട്പൂർ ഗ്രാമത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ദമ്പതികൾക്ക് പഞ്ചാബി സിങ്ങിനെ കൂടാതെ പ്രദീപ്, മുകേഷ്, ബസ്തിറാം എന്നീ മക്കളുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CrimeNews
News Summary - Youth's complaint that his mother and siblings killed his father 30 years ago: skeleton recovered
Next Story