നവജാത ശിശുവിന്റെ മരണം പൊലീസിൽ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചു; പിതാവ് അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: നവജാത ശിശുവിന്റെ മരണം പൊലീസിൽ അറിയിക്കാതെ സംസ്കരം നടത്തിയതിന് പിതാവ് അറസ്റ്റിൽ. ഒമ്പത് ദിവസം പ്രായമായ പെൺകുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചതിന് 30കാരനായ പിതാവാണ് അറസ്റ്റിലായത്. മാതാവിനെ അനാരോഗ്യം കണക്കിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ കുട്ടിയുടെ മൃതദേഹം കാണ്ടിവാലിക്ക് സമീപമുള്ള ഒരു നെഴ്സറിക്കടുത്ത് കുഴിച്ചിടുന്നത് കണ്ട ദിനേഷ് പഷ്തേ എന്നയാളാണ് പൊലീസിൽ വിവരം അറിയിച്ചത്.
ആദ്യം കണ്ടപ്പോൾ ദമ്പതികളുടെ പക്കൽ ഒരു വെള്ള പൊതി ഉണ്ടായിരുന്നു. അരമണിക്കൂറിന് ശേഷം അത് കാണാതായി. അങ്ങനെയാണ് സംഭവത്തെക്കുറിച്ച് നെഴ്സറി ഉടമയെ അറിയിച്ചതെന്നും പിന്നീട് പൊലീസിൽ അറിക്കുകയായിരുന്നെന്നും പാഷ്തെ പറഞ്ഞു.
സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലം കുഴിച്ച് നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുത്തു. ബലൂൺ വിൽപനയാണ് ദമ്പതികളുടെ തൊഴിൽ. കുഞ്ഞ് ദുർബലയായതിനാൽ പാൽ കുടിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും വൈദ്യസഹായം ലഭിക്കാത്തതിനെ തുടർന്നാണ് മരണപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.