Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശു കശാപ്പ് ആരോപിച്ച്...

പശു കശാപ്പ് ആരോപിച്ച് മുസ്ലിം യുവാവിനെ പിടിക്കാനെത്തിയ പൊലീസ് മാതാവിനെ വെടിവെച്ച് കൊന്നു

text_fields
bookmark_border
Shoot
cancel
Listen to this Article

സിദ്ധാർഥ നഗർ: പശുവിനെ കശാപ്പ് ആരോപിച്ച് മുസ്ലിം യുവാവിനെ പിടിക്കാനെത്തിയ പൊലീസ് മാതാവിനെ വെടിവെപ്പ് കൊന്നു. 53കാരിയായ റോഷ്നിയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച അർധരാത്രി ഉത്തർപ്രദേശിലെ സിദ്ധാർഥ നഗർ ജില്ലയിലെ ഇസ്‌ലാംനഗർ ഗ്രാമത്തിലാണ് സംഭവം. മകനെ കസ്റ്റഡിയിലെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വെടിവെച്ചത്.

ഇരുപതോളം വരുന്ന പൊലീസ് സംഘമാണ് സഹോദരൻ അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുക്കാൻ ശനിയാഴ്ച രാത്രിയിൽ വീട്ടിലെത്തിയെന്ന് മറ്റൊരു സഹോദരനായ അതിർഖുർ റഹ്മാൻ പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

പൊലീസുകാരിൽ ഒരാൾ മാതാവിന് നേരെ വെടിയുതിർത്തുവെന്നും ഗുരുതര പരിക്കേറ്റ അവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തെന്ന് അതിർഖുർ വിവരിക്കുന്നു.

അതേസമയം, നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പൊലീസ് അബ്ദുൽ റഹ്മാനെ കസ്റ്റഡിയിലെടുത്തു. മെയ് 22ന് സഹോദരി റാബിയയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു കുടുംബം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് മെയ് ഒമ്പതിനാണ് അബ്ദുൽ റഹ്മാൻ നാട്ടിലെത്തിയത്.

റാബിയയുടെ മകന്റെ പരാതിയിൽ കൊലപാതകക്കുറ്റം ചുമത്തി പൊലീസുകാർക്കെതിരെ സിദ്ധാർഥ് നഗർ പൊലീസ് ഞായറാഴ്ച എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മകനെ രക്ഷിക്കാൻ ശ്രമിച്ച റോഷ്‌നിയെ വെടിവെക്കുമെന്ന് പൊലീസ് ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim womanshotcow slaughter case
News Summary - Muslim woman shot dead by police while resisting her son’s detention in cow slaughter case
Next Story