![കോവിഡ് ഫലം കാത്തിരിക്കവെയായിരുന്നു അമ്മായിയുടെ മരണം; മോർച്ചറികൾ നിറഞ്ഞിരുന്നു- തുണയായത് ഗുരുദ്വാര കോവിഡ് ഫലം കാത്തിരിക്കവെയായിരുന്നു അമ്മായിയുടെ മരണം; മോർച്ചറികൾ നിറഞ്ഞിരുന്നു- തുണയായത് ഗുരുദ്വാര](https://www.madhyamam.com/h-upload/2021/04/28/982922-gurudwara.webp)
'കോവിഡ് ഫലം കാത്തിരിക്കവെയായിരുന്നു അമ്മായിയുടെ മരണം; മോർച്ചറികൾ നിറഞ്ഞിരുന്നു- തുണയായത് ഗുരുദ്വാര'
text_fieldsപട്യാല: യാചിക്കും, വായ്പ ചോദിക്കും, ഒന്നും കിട്ടാതെ കരയും- പരിസരത്തെ ആശുപത്രിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ അമ്മായിക്ക് ഒരു ദിവസം മുഴുവൻ ഓക്സിജൻ സിലിണ്ടർ തിരഞ്ഞ എെൻറ കുടുംബം അനുഭവിച്ചുതീർത്തത് ആരോടു പറയാൻ. അറിയുന്നവർക്കൊക്കെ വിളിച്ചുനോക്കി, ഒരു ക്ലിനിക്കിൽ ചെന്നു യാചിച്ചു. ഒന്നും നടക്കുന്നില്ലെന്നുവന്നപ്പോൾ പൊട്ടിക്കരഞ്ഞു. അപ്പോഴാണ് അറിയുന്നത്, അവർ എന്നേന്നേക്കുമായി നഷ്ടമായെന്ന്. ഈ വലിയ ലോകം തീരെ ചെറുതായെന്ന് തോന്നി. മുറി നിറഞ്ഞ് കരച്ചിലും വേദനയും. അന്ത്യയാത്ര പറയേണ്ട അവസാന സമയം. കോവിഡ് പരിശോധന ഫലം കാത്തിരിക്കവെ ഹൃദയാഘാതം വന്നായിരുന്നു മരണം. ആ ഫലം മാത്രം വൈകി- ഡൽഹിയിലെ ഒരു അനുഭവം മാത്രമാണിത്.
പുതിയ കോവിഡ് കാലത്ത് വെറുതെ സങ്കടപ്പെട്ടിരിക്കൽ കൊണ്ട് ഒന്നും നടക്കില്ലെന്ന് ഇവർ പറയുന്നു. കാര്യങ്ങൾ നടത്തിക്കിട്ടാൻ ഓടിക്കൊണ്ടേയിരിക്കണം. ആദ്യം ചികിത്സക്കാണെങ്കിൽ മരണമുറപ്പിച്ചാൽ പിന്നെ മോർച്ചറി തെരയണം. മറവു ചെയ്യാൻ ഇടം കണ്ടെത്തണം, അങ്ങനെ പലതും പലതും.
നാലു മണിക്കാണ് ഇവരുടെ അമ്മായി മരിക്കുന്നത്. രാത്രി അവരെ കിടത്താൻ മോർച്ചറി തിരച്ചിലായിരുന്നു ആദ്യം. സംസ്കരണം പകലിൽ മാത്രമേ നടക്കൂ. കോവിഡ് ബാധിച്ച മരിച്ചവരെ വീട്ടിലേക്ക് കൊണ്ടുവരാനാകാത്തിനാൽ മോർച്ചറിയിൽ കിടത്താതെ തരമില്ല. അതുപോലും ലഭിച്ചില്ലെന്നായിരുന്നു ഒരു കുടുംബത്തിെൻറ വേദന.
രാത്രി 11 മണി വരെ അലച്ചിലായിരുന്നു. അേപ്പാഴാണ് ഒരു കുടുംബ സുഹൃത്ത് വഴി ഒരു ഗുരുദ്വാരയെ കുറിച്ച് അറിയുന്നത്. അവരെ ബന്ധപ്പെട്ടപ്പോൾ പിന്നെ എല്ലാം സുഗമം. അടിയന്തരമായി മോർച്ചറി സജ്ജീകരിച്ച് അവർ തന്നെ ആശുപത്രിയിലെത്തി മൃതദേഹവുമായി ഗുരുദ്വാരയിലേക്ക്. മതവും ജാതിയുമൊന്നും അവർ ചോദിച്ചില്ല. എല്ലാം സൗജന്യമായിരുന്നു.
ഈ സ്നേഹം തങ്ങളുടെ മതം പഠിപ്പിച്ചതാണെന്ന് പറയുന്നു, ഡൽഹി സിഖ് ഗുരുദ്വാര മാനേജിങ് സമിതി അംഗം സത്ബീർ സിങ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.