Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിരേൻ സിങ്...

ബിരേൻ സിങ് രണ്ടാമൂഴത്തിൽ; എതിരാളി തൊങ്കം ബിശ്വജിത് സിങ് കാബിനറ്റ് മന്ത്രി

text_fields
bookmark_border
N Biren Singh
cancel

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് എൻ. ബിരേൻ സിങ് അധികാരമേറ്റു. മുഖ്യമന്ത്രിപദത്തിൽ ബിരേൻ സിങ്ങിന് ഇത് രണ്ടാമൂഴമാണ്. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. അഞ്ച് കാബിനറ്റ് മന്ത്രിമാരും ചുമതലയേറ്റു. ഗ

വർണർ ലാ ഗണേശൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബി.ജെ.പി നിയമസഭ കക്ഷി നേതാവായി സിങ്ങിനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തതായി കാണിച്ച് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ നിർമല സീതരാമനൂം കിരൺ റിജിജുവും ഗവർണർക്ക് കത്തു കൈമാറിയിരുന്നു.

ബിരേൻ സിങ്ങിന് മുഖ്യമന്ത്രിപദത്തിലേക്കുള്ള എതിരാളിയായിരുന്ന തൊങ്കം ബിശ്വജിത് സിങ്ങിനെ കാബിനറ്റ് മന്ത്രിയാക്കി. തൊങ്കം ബിശ്വജിത് സിങിന് പുറമെ യുംനം ഖേംചന്ദ് സിങ്, ഗോവിന്ദാസ് കൊൻതൗജം, നെംച കിപ്ജെൻ (എല്ലാവരും ബി.ജെ.പി), അവങ്ബോ ന്യൂമെയ് (നാഗ പീപ്ൾസ് ഫ്രണ്ട്) എന്നിവരാണ് അധികാരമേറ്റ മന്ത്രിമാർ. ആറ് അംഗങ്ങളുള്ള ജെ.ഡി (യു), രണ്ട് അംഗങ്ങളുള്ള കുകി പീപ്ൾസ് അലൻസ് എന്നീ കക്ഷികളും ഒരു സ്വതന്ത്രനും ബി.ജെ.പിക്ക് നിരുപാധിക പിന്തുണ നൽകുന്നുണ്ട്. ഇതോടെ 60 അംഗ സഭയിൽ ബി.ജെ.പി സർക്കാറിന് 41 അംഗങ്ങളുടെ പിന്തുണയായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N Biren SinghManipur issue
News Summary - N Biren Singh takes oath as Manipur chief minister for second consecutive term
Next Story