നാഗാലാൻഡ്: ‘വിശാല താൽപര്യത്തിന്’ ബി.ജെ.പിക്കൊപ്പം ശരദ് പവാർ
text_fieldsന്യൂഡൽഹി: ജയിച്ച പ്രതിപക്ഷ പാർട്ടികളുടെ എം.എൽ.എമാരും സ്വതന്ത്രരും എല്ലാം കൂടി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമില്ലാതായ നാഗാലാൻഡിൽ ജനതാദൾ-യു സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടു.എൻ.സി.പിയുടെ ഏഴ് എം.എൽ.എമാരും ബി.ജെ.പി മുന്നണിയെ പിന്തുണച്ചതിന് ശരദ് പവാർ അംഗീകാരം നൽകിയപ്പോഴാണ് ബിഹാറിലെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ -യുവിന്റെ നാഗാലാൻഡിലെ ഏക എം.എൽ.എ ബി.ജെ.പി മുന്നണിയെ പിന്തുണച്ചതിന് സംസ്ഥാന കമ്മിറ്റിതന്നെ പിരിച്ചുവിട്ടത്.
നാഗാലാൻഡിന്റെ വിശാല താൽപര്യം മുൻനിർത്തിയും മുഖ്യമന്ത്രിയുമായുള്ള എൻ.സി.പിയുടെ നല്ല ബന്ധം പരിഗണിച്ചുമാണ് എൻ.ഡി.പി.പി- ബി.ജെ.പി സഖ്യ സർക്കാറിന് പിന്തുണ നൽകുന്നതെന്ന് ശരദ് പവാർ വ്യക്തമാക്കി. ആകെയുള്ള 60ൽ 37 സീറ്റും എൻ.ഡി.പി.പി- ബി.ജെ.പി സഖ്യം നേടിയ സംസ്ഥാനത്ത് എൻ.സി.പി ഏഴും എൻ.പി.പി അഞ്ചും, എൻ.പി.എഫ് രണ്ടും ആർ.പി.ഐ രണ്ടും എൽ.ജെ.പി രണ്ടും ജനതാദൾ യു ഒന്നും മണ്ഡലങ്ങളിൽ ജയിച്ചത്. ഇത് കൂടാതെ നാല് സ്വതന്ത്രരും വിജയികളായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.