Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവര്‍ കൊണ്ടു പോയില്ല,...

'അവര്‍ കൊണ്ടു പോയില്ല, ഞങ്ങള്‍ പോയില്ല': അതീഖ് അഹ്മദിന്‍റെ അവസാന വാക്കുകൾ

text_fields
bookmark_border
atiq and bros last moment
cancel

ലഖ്‌നോ: 'അവര്‍ കൊണ്ടു പോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല' വെടിയേൽക്കുന്നതിന് മുമ്പുള്ള അതീഖ് അഹ്മദിന്‍റെ അവസാന വാക്കുകൾ ഇങ്ങനെയായിരുന്നു. പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദിന്റെ മൃതദേഹ് അവസാന നോക്ക് കാണാനോ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനോ കഴിയാതിരുന്നതിനെക്കുറിച്ചുള്ള

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുയായിരുന്നു അദ്ദേഹം. 'അവര്‍ കൊണ്ടു പോയില്ല, അതുകൊണ്ട് ഞങ്ങള്‍ പോയില്ല' എന്ന മറുപടി നല്‍കിയപ്പോഴേക്കും അതീഖിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. പിന്നാലെ നിലത്തേക്ക് വീഴുകയായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. മാധ്യമ പ്രവർത്തകർ എന്ന വ്യാജേന അതീഖിന് അടുത്തെത്തിയ അക്രമികൾ വെടിയുതിർത്തശേഷം ജയ് ശ്രീരാം വിളിച്ചാണ് വെടിയുതിർത്തത്.ഇരുവരെയും വിലങ്ങിട്ട് പരസ്പരം ബന്ധിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ശനിയാഴ്ച കനത്ത പൊലീസ് സുരക്ഷയിലാണ് ആസാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. ചടങ്ങില്‍ പങ്കെടുക്കാന്‍ അതീഖിന് അനുമതി ലഭിച്ചിരുന്നില്ല. അതീഖിന് കോടതിയിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ സംസ്കാരം നീട്ടിവെക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പൊലിസ് തയാറായിരുന്നില്ല. അടുത്ത ബന്ധുക്കളും പ്രദേശവാസികളില്‍ ചിലരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കൊലപാതകങ്ങള്‍ക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കര്‍മ്മ സേനയെ പ്രയാഗ് രാജില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാണ്‍പൂരിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായും യുപി സര്‍ക്കാര്‍ അറിയിച്ചു. താൻ വ്യാജ ഏറ്റുമുട്ടിലിൽ കൊല്ലപ്പെടുമെന്ന് കഴിഞ്ഞ ദിവസം ആതിഖ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP policeAtiq Ahmed murderPolitics
News Summary - "Nahi Le Gaye Toh...": UP Gangster's Last Words Before Being Shot Dead
Next Story