സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര മന്ത്രിമാർ, സത്യപ്രതിജ്ഞ ചെയ്തു; മൂന്നാം മോദി സർക്കാർ അധികാരത്തിൽ
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും രാഷ്ട്രപതി ദ്രൗപതി മുർനു സത്യവാചകം ചെല്ലി കൊടുത്തു. കേരളത്തിൽ നിന്നും നടനും തൃശൂരിൽ നിന്നും നിയുക്ത എം.പിയുമായ സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക് സഹമന്ത്രി സ്ഥാനവും ലഭിക്കുമെന്നാണ് റിപ്പോർട്ട്. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. നിർമല സീതാരാമൻ, അന്നപൂർണ ദേവി, അനുപ്രിയ പട്ടേൽ, ശോഭ കരന്തലാജെ, രക്ഷാ നികിൽ ഖദ്സെ, സാവിത്രി ഠാക്കൂർ, നിംബുഎൻ ബംഭനിയ എന്നിവരാണ് മന്ത്രിസഭയിലെ വനിതകൾ.
എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), ചിരാഗ് പാസ്വാൻ (എൽ.ജെ.പി), പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിൻഡെ), ജയന്ത് ചൗധരി (ആർ.എൽ.ഡി), രാംദാസ് അത്തേവാല (ആർ.പി.ഐ), രാംനാഥ് ഠാക്കൂർ (ജെ.ഡി.യു), അനുപ്രിയ പട്ടേൽ (അപ്‌നാദൾ) എന്നിവരാണ് മന്ത്രിസഭയിലെ ഘടകകക്ഷി പ്രതിനിധികൾ.
കേന്ദ്ര മന്ത്രിമാരായി രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ, എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ജിതൻ റാം മാഞ്ചി (ഹിന്ദുസ്ഥാനി അവാം മോര്‍ച്ച-എസ്), രാജീവ് രഞ്ജൻ സിങ് (ലലൻ സിങ്-ജെ.ഡി.യു), സർബാനന്ദ സോനോവാൾ, ഡോ. വീരേന്ദ്ര കുമാർ, കിഞ്ചിരപു റാം മോഹൻ നായിഡു (ടി.ഡി.പി), പ്രഹ്ലാദ് ജോഷി, ജുവൽ ഒറാം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപേന്ദർ യാദവ്, ഗജേന്ദ്ര സിങ് ഷെഖാവത്ത്, അന്നപൂർണ ദേവി, കിരൺ റിജുജു, ഹർദീപ് സിങ് പുരി, ഡോ. മൻസൂക് മാണ്ഡവ്യ, ജി. കിഷൻ റെഡ്ഡി, ചിരാഗ് പാസ്വാൻ (എൽ.ജെ.പി), സി.ആർ. പാട്ടീൽ, റാവു ഇന്ദർജിത് സിങ്, ജീതേന്ദ്ര സിങ് എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തതു.
ഇവരെ കൂടാതെ, അർജുൻ രാം മെഗ് വാൾ, പ്രതാപ് റാവു ഗണപത് റാവു ജാദവ് (ശിവസേന -ഷിൻഡെ), ജയന്ത് ചൗധരി (ആർ.എൽ.ഡി), ജിതിൻ പ്രസാദ, ശ്രീപാദ് യശോ നായിക്, പങ്കജ് ചൗധരി, കൃഷ്ണൻ പാൽ, രാംദാസ് അത്തേവാല (ആർ.പി.ഐ), രാംനാഥ് ഠാക്കൂർ (ജെ.ഡി.യു), നിത്യാനന്ദ് റായ്, അനുപ്രിയ പട്ടേൽ (അപ്‌നാദൾ), വി. സോമണ്ണ, ചന്ദ്രശേഖർ പെമ്മസാനി, പ്രഫ. എസ്.പി. സിങ് ബഗൽ, ശോഭ കരന്തലാജെ, കീർത്തി വർധൻ സിങ്, ബി.എൽ. വർമ, ശാന്തനു ഠാക്കൂർ, സുരേഷ് ഗോപി, എൽ. മുരുകൻ, അജയ് ഡംട, ബണ്ഡി സഞ്ജയ് കുമാർ, കമലേശ് പാസ്വാൻ, ഭഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുവെ, സഞ്ജയ് സേത്, രവ്നീത് സിങ്, ദുർഗ ദാസ് ഉയ്കെ, രക്ഷാ നികിൽ ഖദ്സെ, സുകാന്ദ മജുംദാർ, സാവിത്രി ഠാക്കൂർ, തൊഖൻ സാഹു, രാജ് ഭൂഷൻ ചൗധരി, ഭൂപതി രാജു ശ്രീനിവാസ വർമ, ഹർഷ് മൽഹോത്ര, നിംബുഎൻ ബംഭനിയ , മുരളീധർ മൊഹൂർ, ജോർജ് കുര്യൻ, പബിത്ര മാർഗരിറ്റ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ മറ്റുള്ളവർ.
കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ സുരേഷ് ഗോപി മുൻ രാജ്യസഭാംഗമാണ്.
സാക്ഷിയാകാൻ അയൽരാജ്യ തലവന്മാരും
ന്യൂഡൽഹി: പാകിസ്താനൊഴികെ അയൽപക്കത്തെയും ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെയും ഏഴ് രാജ്യങ്ങളിലെ ഉന്നതർ നരേന്ദ്ര മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാനെത്തി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമാൽ ദഹൽ പ്രചണ്ഡ, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, സെയ്ഷൽ വൈസ് പ്രസിഡൻറ് അഹമ്മദ് അഫീഫ് എന്നിവരും രാഷ്ട്രപതി ഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. മുൻനിരയിൽത്തന്നെ വിദേശ നേതാക്കൾ ഇരുന്നു. ഹസീനയും അഫീഫും ശനിയാഴ്ച ഡൽഹിയിലെത്തിയിരുന്നു. മുയിസു, പ്രചണ്ഡ, വിക്രമസിംഗെ, ജുഗ്നൗത്ത്, ടോബ്ഗേ എന്നിവർ ഞായറാഴ്ചയാണെത്തിയത്. ‘ആദ്യം അയൽപക്കം’ എന്ന നയമനുസരിച്ചാണ് അയൽരാജ്യങ്ങളെ ക്ഷണിച്ചത്. മേഖലയിലെ സുരക്ഷയും വളർച്ചയും ലക്ഷ്യമിട്ടുള്ള ‘സാഗർ’ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തെ നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.