സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാർക്കും ജസ്റ്റിസ് കർണെൻറ ജാമ്യമില്ലാ വാറൻറ്
text_fieldsന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിക്കാൻ കൊൽക്കത്ത ഹൈേകാടതി ജഡ്ജി സി.എസ് കർണെൻറ നിർദേശം. തെൻറ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കർണെൻറ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാർ, സുപ്രീംകോടതി ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ വാറൻറ് അയക്കാനാണ് കോടതി റജിസ്ട്രാർക്ക് കർണൻ നിർദേശം നൽകിയത്. ന്യൂഡൽഹി ഡി.ജി.പി മുഖേനയോ പൊലീസ് കമ്മീഷണർ മുഖേനയോ വാറൻറ് നടപ്പാക്കണമെന്നാണ് നിർദേശം. അഴിമതിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് കർണെൻറ പക്ഷം.
അതേസമയം, ജസ്റ്റിസ് കർണനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ മെഡിക്കൽ പരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്‍ണന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡൽഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും ഉത്തരവിട്ടിരുന്നു.
അഴിമതിക്കാരായ ഏഴു ജഡ്ജിമാരാണു തന്‍റെ കേസ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഉത്തരവു നിയമാനുസൃതമല്ല. തന്നെ മെഡിക്കൽ പരിശോധനക്കു ഹാജരാക്കാൻ ശ്രമിച്ചാൽ ബംഗാൾ ഡി.ജി.പിയെ സസ്പെൻഡ് ചെയ്യുമെന്നും ജസ്റ്റിസ് കർണൻ വ്യക്തമാക്കി.
കർണൻ മെഡിക്കൽ പരിശോധനക്ക് ഹാജരാകുെമന്ന് കരുതുന്നില്ലെന്ന് അറ്റോർണി ജനറൽ മുകൾ റോഹ്ത്തഗിയും കോടതിയെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.