നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ഹരജി തള്ളി
text_fieldsന്യൂഡൽഹി: ദക്ഷിണ ഡൽഹിയിൽ ബസിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി യ കേസിൽ നാലു പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ‘ക ോടതിയെ പരിഹസിക്കുകയാണോ’ എന്നു ചോദിച്ചാണ് ജസ്റ്റിസുമാരായ മദൻ ബി. ലോകുർ, ദീപ ക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി തള്ളിയത്.
2012 ഡിസംബർ 16ന് അർധരാത്രിയാണ് രാജ്യത്തെ നടുക്കിയ നിർഭയ സംഭവം നടന്നത്. 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർഥിനിയെ ഒാടുന്ന ബസിൽ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ സിംഗപ്പൂരിലും ചികിത്സക്ക് എത്തിച്ചെങ്കിലും 2012 ഡിസംബർ 29ന് മരിച്ചു. ആറു പ്രതികളിലൊരാളായ രാം സിങ് ജയിലിൽ തൂങ്ങി മരിച്ചു.
പ്രതികളായ മുകേഷ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരെ വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചു. ഇതിൽ സിങ് ഒഴികെയുള്ളവർ ശിക്ഷക്കെതിരെ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നാവശ്യെപ്പട്ട് അഭിഭാഷകൻ അലാഖ് അലോക് ശ്രീവാസ്തവയാണ് പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.