കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കൽ; യോഗിയുടെ നീക്കത്തെ എതിർത്ത് ഗഡ്കരി
text_fieldsന്യൂഡൽഹി: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാള ികളെ സംസ്ഥാനത്തെത്തിക്കാൻ തീരുമാനിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യ നാഥിെൻറ നടപടി അനുചിതമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
'യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവന ഞാൻ കേട്ടു. ഞാൻ അതിന് എതിരാണ്. ഇൗ സാഹചര്യത്തിൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള സമയമല്ല ഇത്. അവരിലാർക്കെങ്കിലും കൊറോണ വൈറസ് ബാധയുണ്ടെങ്കിൽ, അത് ഉത്തർ പ്രദേശിനെ വലിയ പ്രശ്നങ്ങളിലേക്കായിരിക്കും നയിക്കുക '. -ഗഡ്കരി എൻ.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശവും ഗഡ്കരി ആവർത്തിച്ചു. ‘വൈറസ് പടരുന്നത് തടയാൻ ലോക്ഡൗണിൽ എല്ലാ കുടിയേറ്റ തൊഴിലാളികളെയും അതത് സംസ്ഥാനങ്ങൾ ഭക്ഷണവും താമസവും നൽകി സംരക്ഷിക്കണം. ഇപ്പോൾ എല്ലായിടത്തും കൊറോണ വൈറസാണ്. ഏതെങ്കിലും കുടിയേറ്റ തൊഴിലാളി അവരുടെ സംസ്ഥാനത്തേക്ക് തിരിച്ചാൽ. അവർ വരുന്നത് വൈറസുമായിട്ടായിരിക്കും. അതുകൊണ്ട് അവരിപ്പോഴുള്ള ഇടത്ത് താമസവും ഭക്ഷണവും നൽകി സംരക്ഷിക്കുന്നതാണ് ഉചിതം. -ഗഡ്കരി കൂട്ടിച്ചേർത്തു.
കുടിയേറ്റ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ ദേശം നല്‍കിയിരുന്നു. പ്രതിരോധ പ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 30 വരെ ഉത്തര്‍ പ്രദേശില്‍ പൊതുപരിപാടികളൊന്നും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.