പൗരത്വ പട്ടിക: ബലപ്രയോഗം ഉണ്ടാവില്ലെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: അസം പൗരത്വ പട്ടിക വിവാദത്തിൽ സർക്കാർ നടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യസഭയിലാണ് രാജ്നാഥ് സിങ് സർക്കാറിനെ പ്രതിരോധിച്ച് രംഗത്തെത്തിയത്. പൗരത്വ പ്രശ്നത്തിൽ ആർക്കെതിരെയും ബലപ്രയോഗം ഉണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മനപ്പൂർവം ഭയത്തിേൻറതായ അന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രതിഷേധാർഹമാണെന്നും രാജ്നാഥ് വ്യക്തമാക്കി.
സുപ്രീംകോടതിയുടെ മേൽനോട്ടത്തിലാണ് അസമിൽ പൗരത്വ പട്ടിക തയാറാക്കിയത്. ഇപ്പോഴുള്ള കരട് പട്ടിക അന്തിമമല്ല. പട്ടിക സംബന്ധിച്ച് ആർക്കും അപ്പീൽ സമർപ്പിക്കാവുന്നതാണ്. പുർണമായും സുതാര്യമായ രീതിയിലാണ് പൗരത്വ പട്ടിക തയാറാക്കിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
പൗരത്വ പട്ടിക തയാറാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുേമ്പാഴാണ്. 2005ൽ മൻമോഹൻ സിങ്ങിെൻറ ഭരണകാലത്ത് ഇതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.