Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനൂഹിലെ വർഗീയ കലാപം:...

നൂഹിലെ വർഗീയ കലാപം: ബിട്ടു ബജ്‌റംഗിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
നൂഹിലെ വർഗീയ കലാപം: ബിട്ടു ബജ്‌റംഗിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
cancel

ഗുരുഗ്രാം (ഹരിയാന): പ്രകോപനപരമായ വിഡിയോയിലൂടെ നൂഹിലെ വർഗീയ കലാപം ആളിക്കത്തിച്ച കേസിൽ പശുഗുണ്ട തലവൻ ബിട്ടു ബജ്‌റംഗിയെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നൂഹ് കോടതി ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ പ്രകോപന വിഡിയോ പ്രചരിപ്പിച്ച ബിട്ടു ബജ്റംഗിക്കെതിരെ ഫരീദാബാദിലെ ദാബുവ പൊലീസാണ് കേസെടുത്തിരുന്നത്. കാവി വസ്ത്രം ധരിച്ച് ബിട്ടു നടന്നുപോകുന്നതും പിന്നീട് ആയുധങ്ങൾ പ്രദർശിപ്പിക്കുന്നതും പ്രകോപനപരമായ ഗാനവും ബിട്ടു ബജ്റംഗി പുറത്തുവിട്ട വിഡിയോയിലുണ്ടായിരുന്നു. ഇയാളുടെ നേതൃത്വത്തിൽ 20ഓളം വരുന്ന സംഘം വാളുകളും ത്രിശൂലവുമായി മാർച്ച് നടത്തുമ്പോൾ എസ്.എസ്.പി ഉഷ കുണ്ടുവിന്റെ നേതൃത്വത്തിൽ പൊലീസ് തടയുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തപ്പോൾ പൊലീസിനെ ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു.

ജൂലൈ 31ന് നൂഹിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷങ്ങളിൽ ആറ് പേർ കൊല്ലപ്പെടുകയും 88 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ താമസക്കാരനായ ബിട്ടു ബജ്‌റംഗി പശുസംരക്ഷണത്തിന്റെ പേരിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് കുപ്രസിദ്ധനായത്. രാജ്കുമാർ എന്നാണ് ഇയാളുടെ യഥാർഥ പേര്. ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് എന്ന സംഘടനയുടെ പ്രസിഡന്റാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nuh Communal ViolenceBittu Bajrangi
News Summary - Nuh communal violence: Bittu Bajrangi sent to 14-day judicial custody
Next Story