Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒ.ബി.സി കമീഷന്​...

ഒ.ബി.സി കമീഷന്​ ഭരണഘടനാ പദവി: ബിൽ ലോക്​സഭ പാസാക്കി

text_fields
bookmark_border
ഒ.ബി.സി കമീഷന്​ ഭരണഘടനാ പദവി: ബിൽ ലോക്​സഭ പാസാക്കി
cancel

ന്യൂഡൽഹി:  സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി ഭരണഘടനാ പദവിയോടെ പുതിയ ദേശീയ കമീഷൻ രൂപവത്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ലോക്സഭ  പാസാക്കി.  നാലിനെതിരെ 345 വോട്ടുകൾക്കാണ് ബിൽ പാസായത്. മറ്റു പാർട്ടികൾ പിന്തുണച്ചുവെങ്കിലും സമാജ്വാദി പാർട്ടി എതിർത്തു. ബിൽ ഇനി രാജ്യസഭ പരിഗണിക്കണം. സാമൂഹികവും  വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള ദേശീയ കമീഷൻ (എൻ.എസ്.ഇ.ബി.സി) എന്നായിരിക്കും  പുതിയ കമീഷ​െൻറ പേര്.   പട്ടികജാതി, പട്ടികവർഗക്കാർക്കായുള്ള ദേശീയ കമീഷനുള്ളതുപോലെ  എൻ.എസ്.ഇ.ബി.സിക്ക് ഭരണഘടനാ പദവിയും അധികാരവുമുണ്ടാകും.   ഒ.ബി.സി പട്ടിക പരിഷ്കരിക്കുന്നതിനുള്ള  അധികാരം ഇനി എൻ.എസ്.ഇ.ബി.സിക്കാണ്.

ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതും  ഒഴിവാക്കുന്നതും സംവരണ തോത് കുറക്കുന്നതും കൂട്ടുന്നതും സംബന്ധിച്ച്  കമീഷൻ നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. പിന്നാക്ക വിഭാഗത്തി​െൻറ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനാകും.  ഒ.ബി.സി വിഭാഗത്തിന് ഭരണഘടന  അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന പരാതികളിൽ അന്വേഷണം നടത്താം. അതിനായി  സിവിൽ കോടതികളുടെ അധികാരം കമീഷനുണ്ടാകും. ഒ.ബി.സി വിഭാഗങ്ങളെ സംബന്ധിക്കുന്ന പ്രധാന നയപരിപാടികൾ തയാറാക്കുേമ്പാൾ  കേന്ദ്ര, സംസ്ഥാന സർക്കാറുകൾ  കമീഷനുമായി ചർച്ച ചെയ്യണമെന്നും ബിൽ നിർദേശിക്കുന്നു.

ഒ.ബി.സി കമീഷന് ഭരണഘടന പദവി നൽകുന്നത്   സ്വാഗതം ചെയ്യുന്നുവെന്ന് പി. കരുണാകരൻ എം.പി ലോക്സഭയിൽ പറഞ്ഞു. അതേസമയം,  ഒ.ബി.സി വിഭാഗങ്ങളെ തീരുമാനിക്കാനുള്ള  അധികാരം പൂർണമായും എടുത്തുകളയുന്നതിൽ എതിർപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പുതിയ നിയമം വരുന്നതോടെ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ഒ.ബി.സി പട്ടികയിൽ ഉൾപെടുത്തുന്നതിന് സംസ്ഥാനങ്ങൾക്കുള്ള അവകാശം ഇല്ലാതാവുമെന്ന ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കമീഷനിൽ  വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് ഒരു കുറവും ഉണ്ടാകില്ലെന്ന് സാമൂഹികക്ഷേമ മന്ത്രി തൽവർ ചന്ദ് ഗലോട്ട് ഉറപ്പുനൽകി.  ചട്ടം തയാറാക്കുമ്പോൾ ഒരു വനിതയെക്കൂടി കമീഷനിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഒ.ബി.സി പദവിക്കായി ഹരിയാനയിൽ ജാട്ടുകളും ഗുജറാത്തിൽ പേട്ടൽവിഭാഗവും  പ്രേക്ഷാഭം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പുതിയ കമീഷൻ രൂപവത്കരിക്കുന്നത്.  നിലവിൽ ഒ.ബി.സി പട്ടികയിലുള്ളവരുടെ  ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർക്ക് പുറമെ, മറ്റു മൂന്ന് അംഗങ്ങൾ എന്നിവർ ഉൾപ്പെട്ടതാണ് കമീഷൻ. കേന്ദ്ര സർക്കാർ ശിപാർശയനുസരിച്ച് രാഷ്്ട്രപതിയാണ് കമീഷൻ ചെയർമാനെയും മറ്റും നിയമിക്കുക.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loksabhaobc commission
News Summary - obc commission costitution post bill passed
Next Story