ജെ.എൻ.യു രാജ്യദ്രോഹ കേസ്: ധൃതിയെന്തിനെന്ന് കോടതി
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) നടന്ന അഫ്സൽ ഗുരു അനുസ്മ രണവുമായി ബന്ധപ്പെട്ടുണ്ടായ രാജ്യദ്രോഹ കേസിൽ ഡൽഹി പൊലീസിന് വീണ്ടും മെട്രോപോള ിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ രൂക്ഷ വിമർശനം. കനയ്യ കുമാറടക്കം 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജനുവരി 14നാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ, ഡൽഹി സർക്കാറിെൻറ അനുമതി വാങ്ങാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി കേസിൽ വാദം കേൾക്കാൻ നേരത്തേ കോടതി വിസമ്മതിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിച്ചപ്പോൾ എന്തുകൊണ്ടാണ് നിയമവകുപ്പിെൻറ അനുമതി വാങ്ങാത്തതെന്ന് കോടതി ആരാഞ്ഞു. കുറ്റപത്രത്തിന് അനുമതി ലഭിക്കുേമ്പാഴേക്ക് രണ്ടോ മൂന്നോ മാസമെടുക്കുമെന്നും അതിനാലാണ് നേരിട്ട് സമർപ്പിച്ചതെന്നുമായിരുന്നു പൊലീസ് അറിയിച്ചത്.
എന്തിനാണ് ഇത്രയും ധൃതിയെന്ന് മജിസ്ട്രേറ്റ് ദീപക് ശരാവത്ത് ഇതിന് മറുപടിയായി ചോദിച്ചു. ജെ.എൻ.യു വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഉമർഖാലിദ്, അനിർഭൻ ഭട്ടാചാര്യ എന്നിവരടക്കം 10 പേർക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് ജനുവരി 14ന് 1200 പേജ് കുറ്റപത്രം സമർപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ േബഹൂസരായി മണ്ഡലത്തിൽനിന്നു കനയ്യകുമാർ ജനവധി തേടാൻ തയാറാകുന്നതിനിടെയാണ് മൂന്നു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.