Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശൈശവ വിവാഹത്തിനെതിരെ...

ശൈശവ വിവാഹത്തിനെതിരെ അസമിൽ വ്യാപക നടപടി, 1800 പേർ അറസ്റ്റിൽ

text_fields
bookmark_border
himanta biswa sarma
cancel

ഗുവാഹത്തി: അസമിൽ ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി. 1800 ലേറെ പേരെയാണ് ശൈശവ വിവാഹത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ശൈശവ വിവാഹത്തിനെതിരെ കണ്ണുംപൂട്ടി നടപടി സ്വീകരിക്കാനാണ് പൊലീസിനു നൽകിയ നിർദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

​ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവരെ സംസ്ഥാന വ്യാപകമായി അറസ്റ്റ് ​ചെയ്യുന്നുണ്ട്. 1800ലേറെ പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ട്വീറ്റിൽ വ്യക്തമാക്കി. അസമിൽ രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്ത 4004 ശൈശവ വിവാഹ കേസുകളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. വെള്ളിയാഴ്ച മുതൽ ഈ കേസുകളിൽ നടപടി ആരംഭിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഹിമന്ത ആവശ്യപ്പെട്ടു.

14 വയസിനു താഴെയുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ പോക്സോ നിയമപ്രകാരവും 14-18 വയസിനിടയിലുള്ള കുട്ടികളെ വിവാഹം ചെയ്യുന്ന പുരുഷൻമാർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യാനാണ് അസം മന്ത്രിസഭാ തീരുമാനം.

​ശൈശവ വിവാഹത്തിനെതിരായ യുദ്ധം മതേതരമായിരിക്കുമെന്നും ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവർത്തി​ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാഹങ്ങൾ നടത്തിക്കൊടുക്കുന്ന പുരോഹിതൻമാരും പൂജാരികളും നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിലാണ് ശിശു-മാതാവ് മരണ നിരക്ക് കൂടുതലുള്ളത്. ഇതിന് പ്രധാനകാരണം ശൈശവ വിവാഹമാണ്. സംസ്ഥാനത്ത് നടക്കുന്ന 31 ശതമാനം വിവാഹവും ശൈശവത്തിൽ നടക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child Marriages
News Summary - Over 1,800 Arrested Across Assam Over Child Marriages
Next Story