അതിർത്തിയിൽ ടാങ്കുകളുടെ എണ്ണം കൂട്ടി പാക് സൈന്യം
text_fieldsന്യൂഡൽഹി: അതിർത്തിയിൽ പാക് സൈന്യം കൂടുതൽ യുദ്ധടാങ്കുകൾ വിന്യസിക്കാനൊരുങ്ങുന് നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു. റഷ്യൻ നിർമിതമായ ടി-90 ടാങ്കുകളടക ്കം 600 ടാങ്കുകൾ ഉൾപ്പെടുത്തി ആയുധബലം കൂട്ടാനാണ് പാകിസ്താെൻറ നീക്കം.
മൂന്നു മുതൽ നാലു കിലോമീറ്റർ ദൂരത്തുള്ള ശത്രുവിനെ വെടിവെക്കാൻ ശേഷിയുള്ളതാണ് ടാങ്കുകൾ. കൂടാതെ ഇറ്റാലിയൻ നിർമിതമായ ‘എസ്.പി മൈക്ക്-10’ തോക്കുകളും അതിർത്തിയിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇത്തരത്തിൽ 245 തോക്കുകളാണ് ഇറ്റലിയിൽനിന്ന് വാങ്ങുന്നത്. ഇതിൽ 120 എണ്ണം ഇപ്പോൾതന്നെ പാക് സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
2025ഒാടെ ചൈനയുടെ സഹായത്തോടെ ചുരുങ്ങിയത് 360 യുദ്ധടാങ്കുകൾ അതിർത്തിയിൽ വിന്യസിക്കുകയാണ് പാകിസ്താെൻറ ലക്ഷ്യം. ഒരു വർഷമായി ജമ്മു-കശ്മീർ അതിർത്തിയിൽ പാക് സൈന്യത്തിെൻറ സാന്നിധ്യം വർധിച്ചിരിക്കുകയാണെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. താഴ്വരയിൽ ഇന്ത്യൻ സൈന്യം ഭീകരവേട്ട ശക്തമാക്കിയതോടെയാണ് അതിർത്തിയിൽ പാക് സൈന്യം സാന്നിധ്യം വർധിപ്പിച്ചത്. അതേസമയം, ഇന്ത്യയും സൈനികശക്തി ആധുനീകരിക്കാനുള്ള ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.