ഗുജറാത്ത് ചൂടിൽ പാർലമെൻറിൽ നിന്ന് ‘പിൻവാങ്ങി’ സർക്കാർ
text_fieldsന്യൂഡൽഹി: കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ശൗര്യം കാട്ടുന്നതിനിടെ, പാർലമെൻറിൽ ബി.ജെ.പിയുെട ഒളിച്ചോട്ടം. ശീതകാല പാർലമെൻറ് സമ്മേളനം അനിശ്ചിതത്വത്തിൽ. സാമ്പത്തിക മാന്ദ്യത്തിെൻറ പേരിൽ പാർലമെൻറിൽ സർക്കാറിനെ നേരിടാനുള്ള പുറപ്പാടിലാണ് 18 പ്രതിപക്ഷ പാർട്ടികൾ. ഇതിെൻറ അലയൊലി ഗുജറാത്തിലെ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. അതുകൊണ്ട്, പ്രചാരണം അന്തിമ ഘട്ടത്തിലെത്താതെ ശീതകാല സമ്മേളനം തുടങ്ങാനിടയില്ല.
കഴിഞ്ഞ വർഷം നവംബർ 16നാണ് പാർലമെൻറ് സമ്മേളനം ആരംഭിച്ചത്. സമ്മേളന തീയതി നിശ്ചയിക്കാനുള്ള മന്ത്രിസഭ സമിതി ഇക്കുറി ചേർന്നിട്ടില്ല. ഡിസംബറിൽ 10 ദിവസത്തേക്കു മാത്രമായി ശീതകാല സമ്മേളനം ചുരുക്കാനാണ് സർക്കാർ നീക്കം.
പാർലമെൻറ് സമ്മേളനം അനിശ്ചിതത്വത്തിലാക്കുക വഴി സർക്കാറിെൻറ നിയമനിർമാണ നടപടികളും സ്തംഭനത്തിലായി. സെപ്റ്റംബർ വരെയുള്ള രണ്ടാംപാദത്തിലെ മൊത്ത ആഭ്യന്തര ഉൽപാദന കണക്ക് സർക്കാർ ബോധപൂർവം വൈകിക്കുകയാണെന്ന ആേരാപണമുണ്ട്. ആദ്യ മൂന്നു മാസത്തിലെ കണക്ക് പുറത്തുവന്നപ്പോൾ 5.7 ശതമാനമായി ജി.ഡി.പി ഇടിഞ്ഞിരുന്നു.
മാന്ദ്യം മുറുകിയതോടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ കാര്യത്തിൽ ബി.ജെ.പി സഖ്യകക്ഷികൾ മൗനത്തിലാണ്. ശിവസേന തുറന്നെതിർത്തു. അകാലിദൾ, തെലുഗുദേശം എന്നിവ സർക്കാറിനെ പ്രതിരോധിക്കാനില്ല. ബി.ജെ.ഡി, തെലങ്കാന രാഷ്ട്രസമിതി, എ.െഎ.എ.ഡി.എം.കെ എന്നിവയും നിശ്ശബ്ദത പാലിക്കുന്നു. ഇതത്രയും ശീതകാല സമ്മേളനത്തിൽ പ്രകടമാവുന്ന സ്ഥിതിയും സർക്കാറിനെ പിന്നാക്കം വലിക്കുന്നു.
ഗുജറാത്തിലെ ഫലം എന്തായിരുന്നാലും, പ്രതിപക്ഷ ഉണർവ് ബി.ജെ.പിയെയും മോദി-അമിത്ഷാമാരെയും ഉത്കണ്ഠയിലാക്കുന്നുണ്ട്. അധികാരം കൈവിട്ട കോൺഗ്രസ് കഴിഞ്ഞ 22 വർഷങ്ങൾക്കിടയിലെ മുന്നേറ്റമാണ് ഇക്കുറി കാണിക്കുന്നത്. അഖിലേന്ത്യ അധ്യക്ഷനായ അമിത്ഷാ ഗുജറാത്തിെൻറ മുക്കുമൂലകളിൽ കയറിയിറങ്ങുന്ന സ്ഥിതിയായി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വർഗീയവത്കരണത്തിെൻറ ലക്ഷണങ്ങളും പ്രകടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.