പാർഥ: പവാർ എൻട്രി
text_fieldsനേരമെത്തുംമുേമ്പ അണിയറയിൽനിന്ന് അരങ്ങത്തേക്ക് ഒറ്റത്തള്ളായിരുന്നു. ദാ വരുന്നു സഭാകമ്പവുമായി പാർഥ പവാർ. അജിത് ദാദ എന്ന അജിത് പവാറിെൻറ മൂത്ത സന്തതി. പശ്ചിമ മഹാരാ ഷ്ട്രയിലെ മാവൽ പിടിച്ചെടുക്കാൻ പവാർ കുടുംബത്തിൽനിന്ന് നൂലിൽ കെട്ടിയിറക്കിയ ഇ ളമുറക്കാരൻ. കോമേഴ്സിൽ മുംബൈയിൽനിന്ന് ബിരുദവും ലണ്ടനിൽനിന്ന് ബിരുദാനന്തര ബിരു ദവും േനടിയ 29കാരൻ.
വെട്ടൊന്ന് തുണ്ടം രണ്ട് എന്നതാണ് മുൻ ഉപമുഖ്യനായ അജിത് ദാദയുടെ ശൈലി. അജിത്താണ് പറഞ്ഞത് പാർഥ മത്സരിക്കട്ടെയെന്ന്. എന്നാൽ, അവൻ താഴെത്തട്ടിൽ പ്രവർത്തിച്ച് വളരട്ടെ, എന്നിട്ട് പോരേയെന്ന് എൻ.സി.പി ബോസ് ശരദ് പവാർ ചോദിച്ചെങ്കിലും പറ്റില്ലെന്ന് അജിത്. എങ്കിൽ അങ്ങനെയാകെട്ടയെന്ന് പവാർ വഴങ്ങി. പാർഥ സ്ഥാനാർഥിയുമായി. ശരദ് പവാറിെൻറ ജ്യേഷ്ഠൻ അനന്ത്റാവു പവാറിെൻറ മകനാണ് അജിത്. അജിത്തിെൻറ സമൂഹമാധ്യമ ഇടപെടലുകൾക്ക് ഒരുവർഷമായി ഭാര്യക്കൊപ്പം മകൻ പാർഥയും ചുക്കാൻപിടിക്കുന്നു. അേതസമയം, പവാറിെൻറ മറ്റൊരു ജ്യേഷ്ഠൻ അപ്പാസാഹെബ് പവാറിെൻറ പേരമകൻ രോഹിത് പവാർ താഴെക്കിടയിൽ സജീവമാണ്. പുണെ ജില്ല പരിഷത്ത് അംഗവുമാണ്.
നിയമസഭാംഗത്വമാണ് രോഹിതിെൻറ ലക്ഷ്യം. അടുക്കും ചിട്ടയോടെയും പ്രവർത്തിച്ചുവരുന്നു. പാർഥ, രോഹിതുമാരുടെ രംഗപ്രവേശം തലവേദനയാകുമെന്നു കണ്ടാണ് രാജ്യസഭാംഗമായിട്ടും താനും മത്സരിക്കുമെന്ന് പവാർ ആദ്യേമ പറഞ്ഞുവെച്ചത്. കുടുംബത്തിൽനിന്ന് രണ്ടിലധികം പേർ മത്സരിക്കുന്നതു ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, അജിത് ദാദയുടെ കട്ടായത്തിനു മുന്നിൽ പവാർ സാബിന് വഴങ്ങുകയല്ലാതെ രക്ഷയില്ലെന്നായി. മത്സരത്തിൽനിന്ന് പിന്മാറിയ പവാർ പാർഥയെ രംഗത്തിറക്കുന്നത് അങ്ങനെയാണ്. പാർഥയാകട്ടെ, ആദ്യ വേദിയിൽ തന്നെ എഴുതിയുണ്ടാക്കിയ മൂന്നുവരി പ്രസംഗം വിറച്ചും ‘അംഗ്രേസി’ ചുവയിലുമാണ് വായിച്ചത്. വോട്ടുപിടിത്തത്തിന് ചെല്ലുന്നിടത്തെല്ലാം ഒന്നും തിരിയാത്ത മുഖം. മുഖത്ത് കഷ്ടിച്ചു വന്നുപോകുന്ന ചിരി.
പിന്നിൽ ബി.ജെ.പി, ശിവസേന കോർപറേറ്റർമാരെ വിളിച്ച് മകെൻറ ജയത്തിന് അജിത് ദാദ സജീവം. ഫോൺവിളിയും എടുക്കലും പതിവില്ലാത്ത ദാദ ഇപ്പോൾ ഏതു നേരവും ഫോണിൽ അവയ്ലബിളാണ്.
മുതുമുത്തശ്ശി, അതായത് ശരദ് പവാറിെൻറ അമ്മ ശാരദാബായ് അംഗമായിരുന്ന പെസൻറ്സ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ (പി.ഡബ്ല്യു.പി)പിന്തുണയും പവാർ കുടുംബത്തിലെ സന്തതി എന്ന താരപരിവേഷവും പാർഥക്ക് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടൽ.
2008ൽ രൂപപ്പെട്ട മാവൽ മണ്ഡലം കഴിഞ്ഞ രണ്ടു തവണയും ശിവസേനയാണ് പിടിച്ചത്. കഴിഞ്ഞ രണ്ടു തവണയും പി.ഡബ്ല്യു.പി മത്സരിച്ചതിനാൽ ത്രികോണ മത്സരമായി മാറിയത് സേനക്ക് ഗുണമാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.