സഖ്യം തകർന്നതിൽ ആഘോഷം; ഗവർണർ ഭരണത്തിൽ ആശങ്ക
text_fieldsശ്രീനഗർ: പി.ഡി.പി-ബി.െജ.പി ബന്ധം തകർന്നതിൽ കശ്മീരിെൻറ പലയിടത്തും ആഘോഷം. അതേസമയം, സംസ്ഥാനം ഗവർണർ ഭരണത്തിലായതിെൻറ ആശങ്കയാണ് ആളുകൾ പങ്കുവെക്കുന്നത്. ബി.ജെ.പി പിന്തുണ പിൻവലിച്ചതോടെ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി രാജി നൽകുകയായിരുന്നു. ഇതോടെ ശ്രീനഗർ, കുപ്വാര, പഹൽഗാം തുടങ്ങിയ കേന്ദ്രങ്ങളിൽ ആളുകൾ സംഘടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച് പടക്കംപൊട്ടിച്ചു. പി.ഡി.പി-ബി.െജ.പി അവിശുദ്ധ കൂട്ടുകെട്ട് തകർന്നതിൽ സന്തുഷ്ടിയുണ്ടെന്ന് ശ്രീനഗർ സ്വദേശിയായ ഫൈസാൻ മിർ പ്രതികരിച്ചു. ബി.ജെ.പിയുമായി പി.ഡി.പി ഒരിക്കലും കൂട്ടുെകട്ടുണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത നയങ്ങളും നിലപാടുകളുമുള്ള പി.ഡി.പിയും ബി.െജ.പിയും തമ്മിലുള്ള ബന്ധം വലിയ വൈരുധ്യമായിരുന്നുവെന്ന് ബിസിനസുകാരനായ മുദസിർ നസീർ പറഞ്ഞു. സംസ്ഥാന ഭരണം അഴിമതിയിലായിരുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഗവർണർ ഭരണം ശുദ്ധവും സുതാര്യവുമാകുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. ബി.ജെ.പിയുമായി കൂട്ടുകൂടിയതിനെ ഞങ്ങൾ ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്ന് പഹൽഗാമിലെ പി.ഡി.പി അനുയായി ഹമീദുല്ല വാനി പറഞ്ഞു.
ബി.ജെ.പിയുമായുള്ള ബന്ധം വങ്കത്തരമായിരുന്നുവെന്ന് അദ്ദേഹം തുടർന്നു. എന്നാൽ, ഗവർണർ ഭരണത്തേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറെന്ന് കരുതുന്നവരുമുണ്ട്. പൊലീസും സൈന്യവും അധികാരദുർവിനിയോഗം നടത്തുമെന്ന ആശങ്കയും ചിലർ പ്രകടിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.