മോദിക്ക് ക്ലീൻചിറ്റ്; കമീഷനിൽ ഭിന്നതയുണ്ടായെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുെവന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനം െഎകകണ്ഠ്യേന ആയിരുന്നില്ലെന്ന് റിപ്പോർട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും രണ്ടു തെരഞ്ഞെടുപ്പ് കമീഷണർമാരും അടങ്ങിയ സമിതിയിൽ ഒരംഗം, മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന നിലപാട് എടുത്തെങ്കിലും മറ്റു രണ്ടംഗങ്ങളും ഇത് തള്ളുകയായിരുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. എന്നാൽ, ഒരംഗം വിയോജിച്ച കാര്യം വിശദീകരിക്കാതെയാണ് മോദിക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമീഷെൻറ അറിയിപ്പ് വന്നത്. കോൺഗ്രസ് നൽകിയ മൂന്ന് പരാതികളിൽ രെണ്ടണ്ണത്തിലും ഒരേ അംഗമാണ് മോദിക്കെതിരെ നിലപാട് എടുത്തത്. ഒരു പരാതിയിൽ മൂവരും പ്രധാനമന്ത്രിക്ക് അനുകൂല നിലപാട് സ്വീകരിച്ചു.
മഹാരാഷ്ട്രയിലെ വർധയിൽ നടത്തിയ പ്രസംഗത്തിൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിനെതിരെ മോദി നടത്തിയ പരാമർശം വർഗീയ സൂചന അടങ്ങിയതായാണ് കോൺഗ്രസ് പരാതിയിൽ ആരോപിച്ചത്.
ഭൂരിപക്ഷത്തിന് സ്വാധീനമുള്ള മേഖലയിൽനിന്ന് ഒളിച്ചോടി ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷമായ സ്ഥലത്താണ് രാഹുൽ മത്സരിക്കുന്നതെന്നായിരുന്നു മോദിയുടെ പരമാർശം. ബാലാകോട്ട് ആക്രമണം നടത്തിയ സൈനികർക്കുവേണ്ടിയാകണം നിങ്ങളുടെ േവാട്ട് എന്നായിരുന്നു ലാത്തൂരിൽ കന്നിവോട്ടർമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ, കമീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരടങ്ങിയ സമിതിയിൽ ഒരംഗം, പ്രസംഗം ചട്ടലംഘനമാണെന്ന് നിലപാട് എടുത്തപ്പോൾ മറ്റു രണ്ടംഗങ്ങളും ഇത് അംഗീകരിച്ചില്ല. എന്നാൽ, രാ മറ്റൊരു പ്രസംഗത്തിൽ പാകിസ്താനെതിരായ ആണവായുധ പരാമർശത്തിൽ പ്രധാനമന്ത്രി ചട്ടലംഘനം നടത്തിയെന്ന പരാതി നിലനിൽക്കില്ലെന്ന് മൂന്നംഗങ്ങളും ഒരേ നിലപാട് എടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.