Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ സിങ് ഠാകുർ...

പ്രജ്ഞ സിങ് ഠാകുർ ജാമ്യം നേടിയത് രോഗിയെന്ന് പറഞ്ഞ്

text_fields
bookmark_border
പ്രജ്ഞ സിങ് ഠാകുർ ജാമ്യം നേടിയത് രോഗിയെന്ന് പറഞ്ഞ്
cancel
മുംബൈ: വിവാദ സന്യാസിനി പ്രജ്ഞ സിങ് ഠാകുർ മാലേഗാവ് സ്ഫോടനക്കേസിൽ ജാമ്യം നേടിയത് പരസഹാ യമില്ലാതെ നടക്കാൻപോലും കഴിയാത്ത ആരോഗ്യാവസ്ഥയുടെ പേരിൽ. സ്തനാർബുദ രോഗിയാണെന്ന ും രോഗം മൂർച്ഛിച്ച് ദുർബലയായതിനാൽ പരസഹായമില്ലാതെ നടക്കാൻ കഴിയില്ലെന്നും കാണി ക്കുന്ന ചികിത്സാരേഖകൾ സമർപ്പിച്ചാണ് ബോംബെ ഹൈകോടതിയിൽ അവർ ജാമ്യം തേടിയത്. 2017 ഏപ്രിലിൽ ജസ്റ്റിസുമാരായ ശാലിനി ഫൻസാൽകർ ജോഷി രഞ്ജിത്ത് മോറെ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഈ വാദങ്ങളും വൈദ്യ റിപ്പോർട്ടുകളും അംഗീകരിച്ചാണ് പ്രജ്ഞക്ക് ജാമ്യം അനുവദിച്ചത്.

സ്ഫോടനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എ.ടി.എസ് കണ്ടെത്തിയ രേഖകൾ കേസ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) ൈകയിലെത്തിയശേഷം കാണാതായി. യഥാർഥ രേഖകളുടെ പകർപ്പുകളാണ് കോടതിയിൽ സമർപ്പിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചും തെളിവിന് അവകാശപ്പെട്ടും പ്രജ്ഞയെ കുറ്റമുക്തയാക്കാൻ എൻ.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല.

എ.ടി.എസോ എൻ.െഎ.എയോ, ആര് സമർപ്പിച്ച കുറ്റപത്രമാണ് ശരിയെന്ന് തങ്ങൾ തീരുമാനിക്കുമെന്നാണ് എൻ.ഐ.എ കോടതി ജഡ്ജി വി.എസ്. പദാൽകർ നിലപാടെടുത്തത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ‘മക്കോക്ക’ നിയമം പിൻവലിച്ചെങ്കിലും പ്രജ്ഞയെ കുറ്റമുക്തയാക്കാൻ എൻ.ഐ.എ കോടതി തയാറായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh Thakurmalayalam news
News Summary - pragya singh thakur- india news
Next Story