Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്വൽ രേവണ്ണ...

പ്രജ്വൽ രേവണ്ണ എം.പി എസ്.ഐ.ടിയെ വിഡ്ഢികളാക്കി

text_fields
bookmark_border
പ്രജ്വൽ രേവണ്ണ
cancel
camera_alt

പ്രജ്വൽ രേവണ്ണ

ബംഗളൂരു: കർണാടകയിൽ ജെ.ഡി.എസിനെയും എച്ച്.ഡി. ദേവഗൗഡ കുടുംബത്തെയും മുൾമുനയിൽ നിർത്തിയ ലൈംഗിക അതിക്രമക്കേസ് പ്രതി പ്രജ്വൽ രേവണ്ണ എം.പി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) വിഡ്ഢികളാക്കി. ബുധനാഴ്ച അർധരാത്രി 12.30ന് ബംഗളൂരുവിൽ വിമാനം ഇറങ്ങുമെന്ന സൂചനയിൽ അറസ്റ്റ് ചെയ്യാൻ സന്നാഹം ഒരുക്കിയ പൊലീസ് നിരാശരായി മടങ്ങി.

ജർമനിയിൽനിന്ന് ലുഫ്താൻസ എയർലൈൻസ് വിമാനത്തിൽ 3.50 ലക്ഷം രൂപയുടെ ബിസിനസ് ടിക്കറ്റ് ബിഹാറിലെ ട്രാവൽ ഏജൻസി മുഖേന പ്രജ്വൽ ബുക്ക് ചെയ്തിരുന്നു. മ്യൂണിക്കിൽനിന്ന് ബുധനാഴ്ച 12.05 ന് പുറപ്പെട്ട വിമാനത്തിലാണ് എം.പി യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രജ്വൽ രേവണ്ണ എം.പി ഉൾപ്പെട്ട അശ്ലീല വിഡിയോ വൻതോതിൽ പ്രചരിച്ചിരുന്നു. പ്രജ്വലും പിതാവ് മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയും നൂറുകണക്കിന് സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയ ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഹാസൻ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടിയ സിറ്റിങ് എം.പി പ്രജ്വൽ കഴിഞ്ഞ മാസം 26ന് തെരഞ്ഞെടുപ്പ് നടന്നതിനെത്തുടർന്ന് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് പോവുകയായിരുന്നു. പ്രജ്വലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സർക്കാർ നിയോഗിച്ചിരുന്നു. എസ്.ഐ.ടി അഭ്യർഥനയെത്തുടർന്ന് ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കുകയും 196 അംഗരാഷ്ട്രങ്ങളിലും വലവിരിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual abuse CasePrajwal RevannaIndia News
News Summary - Prajwal Revanna MP fooled SIT
Next Story