അൻപതിലധികം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ അറസ്റ്റിൽ
text_fieldsRepresentational Image
ഛണ്ഡിഗഡ്: അൻപതിലധികം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹരിയാനയിലെ ജിന്ദ് ജില്ലയിൽ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജിന്ദ് ജില്ലയിലെ സർക്കാർ സ്കൂളിലെ അൻപതോളം വിദ്യാർഥികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നതെന്ന് ഹരിയാന വനിത കമീഷൻ പറഞ്ഞു. ഇരകളാക്കപ്പെട്ട വിദ്യാർഥികളിൽ നിന്നും രേഖാമൂലമുള്ള പരാതികൾ ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ ലകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിക്കാരെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. കുട്ടികളെ ഓഫീസിലേക്ക് വിവിധ ആവശ്യങ്ങൾ പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥിനികൾ അടുത്തിടെ പ്രധാനമന്ത്രിയുടെ ഓഫീസിനും ദേശീയ വനിതാ കമീഷനും വിഷയം സംബന്ധിച്ച് കത്തുകൾ അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.