ഇന്റർസിറ്റി ട്രെയിൻ സ്വകാര്യ മേഖലക്ക്
text_fieldsന്യൂഡൽഹി: കൂടുതൽ പാതകളിൽ യാത്രാ ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക ്ക് അനുവദിക്കാനൊരുങ്ങി റെയിൽവേ. എറണാകുളം-തിരുവനന്തപുരം പാതയിലടക്കം രാജ്യത ്തെ 14 ഇൻറർസിറ്റി എക്സ്പ്രസ് നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകാമെന്ന നിർ ദേശം റെയിൽവേ ബോർഡ് മുന്നോട്ടുവെച്ചു.
വിശദാംശങ്ങൾ ചർച്ചചെയ്യാൻ ഇൗ മാസം 27ന് ഉ ന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ േയാഗം വിളിച്ചു. കേന്ദ്ര സർക്കാറിെൻറ 100 ദിന കർമപദ്ധതിയിൽ യാത്രാട്രെയിനുകൾ സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിെൻറ ഭാഗമായി, പരീക്ഷണാടിസ്ഥാനത്തിൽ െഎ.ആർ.സി.ടി.സിക്ക് ( ഇന്ത്യൻ റെയിൽവേ കേറ്ററിങ് ആൻഡ് ടിക്കറ്റിങ് കോർപറേഷൻ) കൈമാറിയ ഡൽഹി ലഖ്േനാ-തേജസ് എക്സ്പ്രസ് ഒക്ടോബർ അഞ്ചു മുതൽ സർവിസ് ആരംഭിക്കും.
വിനോദസഞ്ചാരം, തീർഥാടനം തുടങ്ങിയവക്കു പ്രാമുഖ്യമുള്ള കേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിനുകൾ ഉൾപ്പെടുത്തുെമന്നായിരുന്നു പറഞ്ഞത്. എന്നാൽ, സ്വകാര്യ മേഖലക്ക് നൽകുന്നതിന് തയാറാക്കിയ കരടുരേഖയിൽ ഡൽഹി-ഹൗറ, ഡൽഹി-മുംബൈ തുടങ്ങി പ്രധാന പാതകൾ, എറണാകുളം-തിരുവനന്തപുരം, ചെന്നൈ-കോയമ്പത്തൂർ, ചെന്നൈ-ബംഗളൂരു, ചെെന്നെ-മധുര, ഡൽഹി-ജയ്പുർ തുടങ്ങി 14 പാതകളിലെ ഇൻറർസിറ്റി എക്സ്പ്രസുകൾ, മുംബൈ, ചെന്നൈ, കൊൽക്കത്ത, സെക്കന്ദരാബാദ് സബർബൻ ട്രെയിൻ സർവിസുകൾ എന്നിവയാണുള്ളത്.
2023-24 കാലയളവിനുള്ളിൽ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യ മേഖലക്ക് നൽകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് വ്യക്തമാക്കിയിരുന്നു. ടിക്കറ്റ് വിൽപന, കോച്ചിലെ സൗകര്യങ്ങൾ, ഡിസൈൻ പരിഷ്കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യ മേഖലക്കു നൽകുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.