ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദിയും അമിത്ഷായും വിശ്വസിക്കുന്നുണ്ടോ? -പ്രിയങ്ക
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി മുൻമുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയ ും ഉമർ അബ്ദുല്ലയെയും അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇ പ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ എന്ന് പ്രിയങ്ക ട്വിറ്ററിൽ ചോദിച്ച ു.
മുൻമുഖ്യമന്ത്രിയെ അടക്കം അറസ്റ്റ് ചെയ്തിട്ട് 15 ദിവസമായി. സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും അവരെ അനുവദിക്കുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ? -പ്രിയങ്ക ട്വീറ്റിൽ ചോദിക്കുന്നു.
Even their families have not been allowed to communicate with them. Does the Modi-Shah Govt believe India is still a democracy?#StopIllegalArrestsInKashmir
— Priyanka Gandhi Vadra (@priyankagandhi) August 17, 2019
വാർത്താ സമ്മേളനം നടത്താനെത്തിയ ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് രവീന്ദർ ശർമയെയും, സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെയും പ്രിയങ്ക ട്വീറ്റിൽ വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റമാണോയെന്നും പ്രിയങ്ക വിമർശിച്ചു. അറസ്റ്റിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.