Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനായി പത്രിക...

രാഹുലിനായി പത്രിക നൽകാൻ നേതൃനിര ഡൽഹിയിൽ

text_fields
bookmark_border
രാഹുലിനായി പത്രിക നൽകാൻ നേതൃനിര ഡൽഹിയിൽ
cancel

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക സമർപ്പണത്തിെൻറ അവസാന ദിവസമായ തിങ്കളാഴ്ച പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 90 സെറ്റ് പത്രികകൾ സമർപ്പിച്ചേക്കും. ഒറ്റ എതിർസ്ഥാനാർഥിപോലും ഉണ്ടാകാൻ ഇടയില്ല.
കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെ രാഹുൽ ഗാന്ധി രാവിലെ 10.30ന് നാമനിർദേശപത്രിക സമർപ്പിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമുള്ള മുതിർന്ന നേതാക്കൾ ഇതിനായി തെരഞ്ഞെടുപ്പ് അതോറിറ്റി ആസ്ഥാനമായ 24-അക്ബർ റോഡിൽ എത്തും. 

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വിവിധ പി.സി.സി പ്രസിഡൻറുമാർ, പ്രവർത്തകസമിതി അംഗങ്ങൾ, എ.െഎ.സി.സി ഭാരവാഹികൾ തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് െഎക്യദാർഢ്യം പ്രകടിപ്പിക്കാൻ എത്തുന്നുണ്ട്. കേരളത്തിൽനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ ഞായറാഴ്ച ഡൽഹിയിലെത്തി. കേരളത്തിൽനിന്ന് മുതിർന്ന നേതാക്കൾ ഒപ്പിട്ട മൂന്നു സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധിക്കുവേണ്ടി വരണാധികാരിക്ക് കൈമാറുന്നത്.

കോൺഗ്രസിലെ തലമുറമാറ്റം വിളിച്ചോതുന്ന നാമനിർദേശപത്രിക സമർപ്പണ ചടങ്ങിൽ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയനാവുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്ത് പാർട്ടിയുടെ ഒന്നാംനിര നേതാവായിട്ടുകൂടി അദ്ദേഹം നിർണായക സന്ദർഭത്തിൽ ഒഴിഞ്ഞുമാറിയത് കോൺഗ്രസുകാർക്കിടയിൽ ചർച്ചയായിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായി ഉമ്മൻ ചാണ്ടിക്ക് നല്ല ബന്ധമില്ല.
ആശുപത്രിയിലായതിനാൽ എ.കെ. ആൻറണിക്ക് പത്രിക സമർപ്പണ ചടങ്ങിൽ എത്താൻ കഴിയില്ല. മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും ആരോഗ്യകാരണങ്ങളാൽ ഡൽഹിക്ക് എത്തേണ്ട എന്നു തീരുമാനിച്ചു. അവരിൽനിന്ന് ഭിന്നമാണ് ഉമ്മൻ ചാണ്ടിയുടെ കാര്യം. പാർട്ടികാര്യങ്ങളിൽ ഹൈകമാൻഡ് സ്വീകരിക്കുന്ന സമീപനങ്ങളിൽ ഉമ്മൻ ചാണ്ടി തൃപ്തനല്ല. കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ 10 സജീവ പ്രവർത്തകരുടെ കൈയൊപ്പുള്ള  നാമനിർദേശപത്രികയാണ് സമർപ്പിക്കേണ്ടത്. 90 ഫോറങ്ങൾ വിവിധ സംസ്ഥാനങ്ങളിേലക്കും മറ്റുമായി വരണാധികാരി വിതരണം ചെയ്തിട്ടുണ്ട്. പ്രവർത്തകസമിതിയുടെ വകയായും മുതിർന്ന നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വകയായും വെവ്വേറെ പത്രികകൾ രാഹുലിനുവേണ്ടി സമർപ്പിക്കുന്നുണ്ട്.
ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. രാഹുലിന് എതിരില്ലെന്നു വന്നാൽ ചൊവ്വാഴ്ച അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ അവസാനിക്കും. വോെട്ടടുപ്പ് ആവശ്യമായി വന്നാൽ മാത്രമാണ് തുടർനടപടി. ഒൗപചാരികമായി രാഹുൽ ഗാന്ധി സ്ഥാനമേൽക്കുന്നത് എ.െഎ.സി.സി സമ്മേളനത്തിലായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressnominationmalayalam newspresident postRahul Gandhi
News Summary - Rahul Gandhi to filed nominations for Congress president post- India news
Next Story