ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം തുള്ളിച്ചാടി വിദ്യാർഥിനി, ചേർത്തുപിടിച്ചും ഫോട്ടോ എടുത്തും രാഹുൽ; വീഡിയോ വൈറൽ
text_fieldsരാഹുൽ ഗാന്ധിയിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിക്കുന്ന വിദ്യാർഥിനിയുടെ വീഡിയോ വൈറലായി. പുതുച്ചേരിയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജ് സന്ദർശിച്ചപ്പോഴാണ് രാഹുൽഗാന്ധി വിദ്യാർഥിനിക്ക് ഓട്ടോഗ്രാഫ് നൽകിയത്. ഓട്ടോഗ്രാഫ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് വിദ്യാർഥിനി തുള്ളിച്ചാടുകയായിരുന്നു. ഇത്കണ്ട രാഹുൽ കുട്ടിയെ ചേർത്തുപിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
വീഡിയോ സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിനുപേരാണ് പങ്കുവച്ചത്. കോളേജിലെ സംവാദശേഷം 'ഇന്ത്യ വാണ്ട്സ് രാുഹുൽഗാന്ധി' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങായി. സംവാദത്തിൽ ചോദ്യം ചോദിക്കാനായി സാർ എന്ന് വിളിച്ച വിദ്യാർഥിനിയോട് തന്നെ പേര് വിളിച്ചാൽ മതിയെന്ന് രാഹുൽ തിരുത്തിയിരുന്നു. 'സാർ, ഞാനിവിടെയുണ്ട്' എന്ന് പറഞ്ഞുകൊണ്ട് ചോദ്യത്തിലേക്ക് കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര് സാർ എന്നല്ല. ഒ.കെ? എന്‍റെ പേര് രാഹുൽ, അതുകൊണ്ട് ദയവായി എന്നെ രാഹുൽ എന്ന് വിളിക്കൂ.. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനെ സാർ എന്ന് വിളിക്കാം. അധ്യാപകരെ സാർ എന്ന് വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന് വിളിക്കൂ' എന്നാണ് രാഹുൽ പറഞ്ഞത്.
#IndiaWantsRahulGandhi#RahulGandhiWithPuducherry
— Truth@Honest✋ (@Thecongressian) February 17, 2021
This man is so humble and down to earth .We love you
@RahulGandhi ji
👍👌🙏❣️
pic.twitter.com/HSsvW4HkOx
വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. ഇതിനിടെ 'അവർക്ക് നിങ്ങെള രാഹുൽ അണ്ണാ എന്ന് വിളിച്ചൂടെ' എന്ന് രാഹുലിന്‍റെ പിന്നിൽ നിന്ന് ചോദ്യം വന്നു. 'ശരി, നിങ്ങൾക്ക് എന്നെ രാഹുൽ അണ്ണാ എന്ന് വിളിക്കാം, അതാണ് നല്ലത്'എന്നും രാഹുൽ മറുപടി നൽകിയിരുന്നു. തന്‍റെയുള്ളിൽ ഇപ്പോഴും പിതാവ് രാജീവ് ഗാന്ധിയാണുള്ളതെന്നും രാഹുൽ സംവാദത്തിനിടെ പറഞ്ഞു. തനിക്ക് ആരോടും ദേഷ്യമില്ല. പിതാവിനെ വധിച്ചവരോട് പോലും ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ വധിച്ച എൽ.ടി.ടി.ഇ അംഗങ്ങളെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു രാഹുലിന്‍റെ മറുപടി. തനിക്ക് ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പറഞ്ഞു. തനിക്ക് പിതാവിനെ നഷ്ടമായി. അത് ഏറെ പ്രയാസകരമായ സമയമായിരുന്നു. ഹൃദയം മുറിച്ചെടുത്ത പോലെയുള്ള അനുഭവമായിരുന്നു. അസഹനീയമായ വേദനയായിരുന്നു. എന്നാൽ, ഞാൻ ദേഷ്യപ്പെട്ടില്ല. എനിക്ക് വിദ്വേഷവും തോന്നിയില്ല. ഞാൻ എല്ലാം ക്ഷമിച്ചു -രാഹുൽ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.