അനുരാഗ് കശ്യപിേന്റയും തപ്സി പന്നുവിന്‍റെയും വീടുകളിലെ റെയ്ഡ്; കോടികളുടെ ക്രമക്കേടെന്ന് ആദായ നികുതി വകുപ്പ്
text_fieldsന്യൂഡൽഹി: ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്‍റെ ഫാന്‍റം പ്രൊഡക്ഷൻ ഹൗസിൽ നടത്തിയ റെയ്ഡിൽ 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഫാന്‍റം ഫിലിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് മുംബൈയിലേയും പൂണെയിലേയും കശ്യപിേന്റയും തപ്സിയുടേയും ഉടമസ്ഥതയിലുള്ള 30ഓളം സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. താരങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകളും ഏജൻസി ശേഖരിച്ചിരുന്നു.
കേന്ദ്രസർക്കാറിന്‍റെ നയങ്ങളെ നിരന്തരം വിമർശിക്കുന്നവരാണ് അനുരാഗ് കശ്യപും തപ്സി പന്നുവും. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് തപ്സി പന്നു നടത്തിയ പ്രസ്താവനകൾ കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരെ അധികാര സ്ഥാപനങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നിരവധിേപർ താരങ്ങൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.